MalappuramKeralaLatest NewsNews

അവിഹിതബന്ധം പുറത്തറിയാതിരിക്കാൻ ആസൂത്രിത കൊലപാതകം: ഗർഭിണിയേയും മകനെയും കൊന്ന കേസിൽ പ്രതി കുറ്റക്കാരൻ

കൊലപാതകത്തിനിടെ പൂർണ ഗർഭിണിയായിരുന്ന ഉമ്മുസൽമ പ്രസവിക്കുകയും ശുശ്രൂഷ കിട്ടാതെ നവജാത ശിശു മരിക്കുകയും ചെയ്തു

മലപ്പുറം: പൂര്‍ണഗര്‍ഭിണിയെയും ഏഴു വയസ്സുള്ള മകനെയും കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി. 2017 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാടാമ്പുഴ തുവ്വപ്പാറ സ്വദേശിനി വലിയപീടിയേക്കല്‍ ഉമ്മുസല്‍മ (28), മകന്‍ മുഹമ്മദ് ദില്‍ഷാദ് (7) എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. ഉമ്മുസല്‍മയുടെ ഫോണ്‍കോളുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

ഉമ്മുസല്‍മയുമായുള്ള അവിഹിത ബന്ധം പുറത്തറിയാതിരിക്കാൻ വെട്ടിച്ചിറ സ്വദേശി ചാലിയത്തൊടി ശരീഫ്(38) ആണ് കൊലപാതകം നടത്തിയത്. കൊലപാതകത്തിനിടെ പൂർണ ഗർഭിണിയായിരുന്ന ഉമ്മുസൽമ പ്രസവിക്കുകയും ശുശ്രൂഷ കിട്ടാതെ നവജാത ശിശു മരിക്കുകയും ചെയ്തു. പുഴുവരിച്ച നിലയിൽ പഴക്കം ചെന്ന മൃതദേഹങ്ങള്‍ ദിവസങ്ങൾക്ക് ശേഷമാണ് കണ്ടെത്തിയത്. ഐപിസി 302, 316, 449 എന്നീ വകുപ്പുകൾ ആണ് പ്രതിക്ക് എതിരെ ചുമത്തിയിരുന്നത്. സാഹചര്യ തെളിവുകളും സൈബർ തെളിവുകളും പരിശോധിച്ചാണ് കോടതി പ്രതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.

ഭാര്യയുടെ പിറന്നാളിന് സമ്മാനമായി നൽകിയത് 1.6 മില്യൺ ദിർഹത്തിന്റെ കാർ: ഞെട്ടിച്ച് പ്രവാസി മലയാളി യുവാവ്

നിർമാണ ജോലികൾ കോൺട്രാക്ട് എടുത്ത് ചെയ്തിരുന്ന പ്രതി തൊഴിലാളികളുടെയും കടക്കാരുടെയും ഫോണിൽ നിന്ന് ആയിരുന്നു ഉമ്മുസൽമയെ വിളിച്ചിരുന്നത്. ഇവരെ ചോദ്യം ചെയ്ത പോലീസിന് ഇക്കാര്യങ്ങൾ വ്യക്തമായി. വീടുപണിക്ക് വന്നപ്പോഴാണ് ഭര്‍ത്താവുമായി പിരിഞ്ഞ് ജീവിക്കുകയായിരുന്ന ഉമ്മുസല്‍മയുമായി ഇയാൾ അടുപ്പത്തിലാവുന്നത്. ഉമ്മുസല്‍മ ഗര്‍ഭിണിയാവുകയും പ്രസവശേഷം ശരീഫിനൊപ്പം താമസിക്കണമെന്ന് നിര്‍ബന്ധം പിടിക്കുകയും ചെയ്തതോടെ ഭാര്യയും മക്കളുമുള്ള ശരീഫ് തന്റെ അവിഹിതബന്ധം പുറത്തറിയാതിരിക്കാൻ ആസൂത്രിതമായി കൊലപാതകം നടത്തുകയായിരുന്നു.

മാനഹാനി ഭയന്ന് ആണ് കൊലപാതകം നടത്തിയതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചിരുന്നു. ഉമ്മുസൽമയെ കൊന്നാൽ എന്നാൽ ഗർഭത്തിലുള്ള കുട്ടി മരിക്കുമെന്ന് എന്ന് മനസ്സിലാക്കിയാണ് പ്രതി ഈ ക്രൂരകൃത്യം ചെയ്തത്. ഉമ്മുസല്‍മയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുന്നത് കണ്ടുകൊണ്ട് വീട്ടിലേക്ക് കയറിവന്ന മകൻ ദില്‍ഷാദിനെയും ഇതേരീതിയില്‍ കൊലപ്പെടുത്തുകയായിരുന്നു. ഇതിന് ശേഷം മരണം ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ഇരുവരുടെയും കൈഞരമ്പുകള്‍ മുറിക്കുകയും വീട്ടിന്റെ വാതിലുകള്‍ പൂട്ടി താക്കോൽ വലിച്ചെറിയുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button