വാരാണസി : ലഖിംപൂർ ഖേരി സംഭവത്തിന് പിന്നാലെ ഉത്തര്‍പ്രദേശ്, കേന്ദ്ര സര്‍ക്കാരുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കേന്ദ്രമന്ത്രി അജയ് മിശ്രയെ ബിജെപി സർക്കാർ സംരക്ഷിക്കുകയാണെന്നും പ്രിയങ്ക പറഞ്ഞു. വാരാണസിയില്‍ സംഘടിപ്പിച്ച ‘കിസാന്‍ ന്യായ്’ റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക.
‘ലഖിംപുര്‍ ഖേരി സംഭവം നടന്നതിന്റെ പിറ്റേദിവസം ലക്‌നൗവിൽ എത്തിയ മോദി കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങളെ കാണാന്‍ പോയില്ല. തങ്ങള്‍ക്ക് നീതിവേണമെന്നാണ് കൊല്ലപ്പെട്ട ആറു കര്‍ഷകരുടെ കുടുംബങ്ങള്‍ നിരന്തരം പറയുന്നത്. എന്നാല്‍ യോഗിയും മോദിയും പ്രതിയായ ആശിഷ് മിശ്രയേയും പിതാവ് അജയ് മിശ്രയെയും സംരക്ഷിക്കുകയാണ് ചെയ്തത്’- പ്രിയങ്ക പറഞ്ഞു.
Read Also : കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 111 കേസുകൾ
പ്രക്ഷോഭം നടത്തുന്ന കര്‍ഷകരെ സമര ജീവികളെന്നും തീവ്രവാദികളെന്നുമാണ് പ്രധാനമന്ത്രി വിളിച്ചത്. യോഗി ആദിത്യനാഥ് അവരെ ഗുണ്ടകളെന്നാണ് വിളിച്ചത്. അവരെ ഭീഷണിപ്പെടുത്താനും ശ്രമിച്ചു എന്നും പ്രിയങ്ക പറഞ്ഞു.
Post Your Comments