കൊല്ലം: മലയാളി യുവതി പ്രീതി ഭർതൃവീട്ടിൽ മരണപ്പെട്ട സംഭവം സ്ത്രീധനത്തിന്റെ പേരിലുള്ള കൊലപാതകമെന്ന് ആവര്‍ത്തിച്ച് ബന്ധുക്കള്‍. 85 ലക്ഷം രൂപയും 120 പവന് സ്വര്‍ണവുമാണ് ഭര്‍തൃവീട്ടുകാര്‍ക്ക് നല്‍കിയതെന്ന് പ്രീതിയുടെ അച്ഛന് പറഞ്ഞു. പുണെ ഭോസരി പ്രാധികിരൺ സ്പൈൻ റോഡിലെ റിച്ച്വുഡ് ഹൗസിങ് സൊസൈറ്റിയിലെ ഭര്‍തൃവീട്ടില്‍ ബുധനാഴ്ച രാത്രിയിലാണ് പ്രീതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രീതിയുടെ മൃതദേഹം പുണെയില്‍നിന്ന് കൊല്ലം വാളകം പൊടിയാട്ടുവിളയിലെ കുടുംബ വീട്ടിലെത്തിച്ച് സംസ്കരിച്ചു.
‘കൊല്ലത്തെ വിസ്മയയുടേതിനു സമാനമാണ് പ്രീതിയുടെ മരണവും. സ്ത്രീധനത്തിന്റെ പേരില്‍ കൊടിയപീഡനമാണ് മകള്‍ അനുഭവിച്ചത്. മകളുടെ മരണം കൊലപാതകമാണ്.’ പ്രീതിയുടെ അച്ഛന് മധുസൂദനൻപിള്ള പറയുന്നു.
പുറത്തിറങ്ങണമെങ്കിൽ കോവിഡ് വാക്സിന്റെ രണ്ടു ഡോസും നിർബന്ധം: അറിയിപ്പുമായി സൗദി അറേബ്യ
പ്രീതിയുടെ ഭര്‍ത്താവ് അഖിലിനും അമ്മ സുധയ്ക്കും എതിരെ പ്രീതിയുടെ കുടുംബങ്ങൾ ശക്തമായ ആരോപണം ഉന്നയിച്ചു. വിസ്മയ കേസിന് സമാനമായി പ്രീതിക്ക് മര്‍ദനമേറ്റതിന്റെ ചിത്രങ്ങളും വാട്സാപ് സന്ദേശങ്ങളും കേസില്‍ തെളിവാണ്. പ്രീതിയുടെ സുഹൃത്ത് വാട്സാപ് സന്ദേശങ്ങള്‍ പോലീസിന് കൈമാറി. പ്രീതിയുടെ മാതാപിതാക്കളുടെ പരാതിയെ തുടർന്ന് ഭോസരി പോലീസ് അഖിലിനെയും അമ്മയെയും ചോദ്യംചെയ്തിരുന്നു. ഇവർക്കെതിരെ സ്ത്രീധന പീഡന നിയമപ്രകാരമാണ് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Post Your Comments