Latest NewsNewsIndia

അശ്ലീല ദൃശ്യങ്ങൾ കാണിച്ച് ആദ്യം അച്ഛന്‍ പീഡിപ്പിച്ചു:​ 17കാരിയെ പീഡനത്തിനിരയാക്കിയത് രാഷ്ട്രീയക്കാർ ഉൾപ്പെടെ 28 പേർ​

ലക്നൗ: ഉത്തര്‍പ്രദേശില്‍ 17കാരിയെ അച്ഛന്‍ ഉള്‍പ്പെടെ 28 പേര്‍ വര്‍ഷങ്ങളോളം പീഡിപ്പിച്ചതായി പരാതി. ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ അശ്ലീല ചിത്രങ്ങള്‍ കാണിച്ച് അച്ഛനാണ് പീഡനത്തിന് തുടക്കമിട്ടതെന്ന് പെൺകുട്ടി പോലീസിന് മൊഴി നൽകി.

ലളിത്പൂര്‍ ജില്ലയിൽ നടന്ന സംഭവത്തിൽ അച്ഛന് പുറമേ രാഷ്ട്രീയ നേതാക്കളും പീഡിപ്പിച്ചതായി പരാതിയിൽ പറയുന്നു. ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച് ട്രക്ക് ഡ്രൈവറായ അച്ഛന്‍ തന്നെ ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചതായി പെണ്‍കുട്ടി പറഞ്ഞു. ഇത് നിരസിച്ചതിനെ തുടര്‍ന്ന് പുതിയ വസ്ത്രങ്ങള്‍ വാങ്ങി നല്‍കി പ്രലോഭിപ്പിച്ച് ബൈക്കില്‍ കൊണ്ടുപോയി ഒറ്റപ്പെട്ട സ്ഥലത്ത് വച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ഇക്കാര്യം പുറത്തുപറഞ്ഞാല്‍ അമ്മയെ കൊല്ലുമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായും പോലീസ് അറിയിച്ചു.

പെണ്‍കുട്ടിയുടെ പരാതിയില്‍ അച്ഛന്‍ ഉള്‍പ്പെടെ 28 പേര്‍ക്കെതിരെ ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. ബിഎസ്പി ജില്ലാ നേതാവ്, എസ്പി പ്രാദേശിക നേതാവ് ഉള്‍പ്പെടെയുള്ളവര്‍ കേസില്‍ പ്രതികളാണ്.

പിന്നീട് ഭക്ഷണത്തിൽ മയക്കുമരുന്ന് കലര്‍ത്തി നൽകി പീഡിപ്പിച്ച പിതാവ് ഹോട്ടലില്‍ കൊണ്ടുപോയി മറ്റൊരാള്‍ക്ക് മുന്‍പില്‍ തന്നെ കാഴ്ച വെച്ചതായും പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. തുടര്‍ന്ന് സമാനമായ നിരവധി ദുരനുഭവങ്ങള്‍ ഉണ്ടായതായും പെണ്‍കുട്ടി മൊഴി നല്‍കിയതായി പോലീസ് പറഞ്ഞു.

ദിവസങ്ങള്‍ക്ക് മുന്‍പ് എസ്പി ജില്ലാ നേതാവ് തിലക് യാദവ് തന്നെ പീഡിപ്പിച്ചതായും അതിക്രൂരമായാണ് തന്നോട് തിലക് യാദവ് പെരുമാറിയതെന്നും പെൺകുട്ടി പോലീസിൽ മൊഴി നൽകി. ബലാത്സംഗ ശ്രമം ചെറുക്കാന്‍ ശ്രമിച്ചപ്പോള്‍ അച്ഛനാണ് തന്നെ പെണ്‍കുട്ടിയുടെ അരികിലേക്ക് വിട്ടതെന്ന് തിലക് യാദവ് പറഞ്ഞതായും 1പെൺകുട്ടി വെളിപ്പെടുത്തി. തിലക് യാദവിന്റെ ബന്ധുക്കളും സുഹൃത്തുക്കളും തന്നെ തുടര്‍ച്ചയായി ബലാത്സംഗം ചെയ്യുകയായിരുന്നെന്നും പെണ്‍കുട്ടി മൊഴി നല്‍കിയതായി പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button