KeralaLatest NewsNews

വിവാഹ വാഗ്ദാനം നല്‍കി 24 കാരിയെ പീഡിപ്പിച്ച് കയ്യൊഴിഞ്ഞ് കാമുകന്‍ : യുവതി നല്‍കിയ കേസില്‍ കാമുകന് 20 വര്‍ഷം കഠിന തടവ്

തിരുവനന്തപുരം: വിവാഹ വാഗ്ദാനം നല്‍കി നിരന്തരം പീഡിപ്പിച്ച ശേഷം ഒടുവില്‍ പെണ്‍കുട്ടിയെ കയ്യൊഴിഞ്ഞ കാമുകന് ഇരുപത് വര്‍ഷം കഠിന തടവും മുപ്പതിനായിരം രൂപ പിഴയും വിധിച്ചു. കായംകുളം ആറാട്ടുപുഴ സ്വദേശി സരീഷ് മധു (35) വിനെയാണ് തിരുവനന്തപുരം അതിവേഗ കോടതി ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ 9 മാസം അധിക തടവനുഭവിക്കണം. പിഴ തുക പീഡനത്തിനിരയായ യുവതിക്ക് നല്‍കുകയും വേണം.

Read Also : എല്ലാത്തിനും ഒരു കാരണമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു’: ഷാജി കൈലാസിന്റെ പോസ്റ്റ് വൈറൽ

2014 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. എറണാകുളത്ത് ജോലി ചെയ്യുകയായിരുന്ന യുവതിയെ രാഹുല്‍ എന്ന പേരിലാണ് പ്രതി ആദ്യം പരിചയപ്പെട്ടത്. തുടര്‍ന്ന് നിരന്തരം ഫോണിലൂടെ ബന്ധപ്പെടുകയും നേരിട്ട് കാണുകയും ചെയ്തു. സംസാരത്തിനിടയില്‍ യുവതിയെ തിരുവനന്തപുരത്ത് വിളിച്ച് വരുത്തി വിവാഹ അഭ്യര്‍ത്ഥന നടത്തി.

പീഡനത്തിന് ശേഷം യുവതി പല തവണ വിവാഹ ആലോചന നടത്താന്‍ തന്റെ വീട്ടില്‍ വരണമെന്ന് ആവശ്യപ്പെട്ടെങ്കിലും പ്രതി ആദ്യം തയ്യാറായില്ല. സമ്മര്‍ദ്ദം കൂടിയപ്പോള്‍ പ്രതി ഒടുവില്‍ വഴങ്ങുകയായിരുന്നു. രക്ഷിതാക്കളുമായി വീട്ടില്‍ പോയ പ്രതി 101 പവന്റെ ആഭരണവും വന്‍ തുക സ്ത്രീധനവും തന്നാല്‍ മാത്രമെ വിവാഹം കഴിക്കുകയുള്ളുയെന്ന് യുവതിയോട് പറഞ്ഞു.

വീട്ടുകാര്‍ക്ക് ഈ തുക നല്‍കാനുള്ള ശേഷിയില്ലായെന്ന് അറിഞ്ഞാണ് പ്രതി ഇതാവശ്യപ്പെട്ടത്. തങ്ങളുടെ വസ്തുക്കളെല്ലാം വിറ്റിട്ട് 70 പവന്‍ തരാമെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഉറപ്പ് നല്‍കിയെങ്കിലും പ്രതി വഴങ്ങിയില്ല. താന്‍ വഞ്ചിക്കപ്പെട്ടുവെന്നറിഞ്ഞപ്പോള്‍ യുവതി കാമുകനെതിരെ പരാതി നല്‍കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button