Latest NewsNewsIndia

പതിനഞ്ചുകാരിയെ അറുപതിനായിരം രൂപയ്ക്ക് വിറ്റു: കാമുകൻ ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ

ഡല്‍ഹി: പതിനഞ്ചുകാരിയെ വില്‍പന നടത്തിയ കേസിൽ കാമുകൻ ഉൾപ്പെടെ രണ്ടുപേർ അറസ്റ്റില്‍. ഡല്‍ഹി സ്വദേശിനിയായ പെണ്‍കുട്ടിയെ ആഗ്രയിലാണ് 60,000 രൂപയ്ക്ക് വില്‍പന നടത്തിയത്. പിന്നീട് രാജസ്ഥാനിലെ സികാര്‍ എന്ന സ്ഥലത്തെ ഗോപാല്‍ ലാല്‍ എന്നയാളുടെ വീട്ടില്‍ നിന്നാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.

സെപ്റ്റംബര്‍ 16 മുതല്‍ പെണ്‍കുട്ടിയെ കാണാനില്ലായിരുന്നു. ബന്ധുക്കളേയും സുഹൃത്തുക്കളേയും ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ കണ്ടെത്താനായത്. ഇവരില്‍ നിന്ന് സുപ്രധാനമായ ചില വിവരങ്ങള്‍ ലഭിച്ചിരുന്നു.

മയക്കുമരുന്ന് ഉപയോഗിക്കരുതെന്ന് ഉപദേശിച്ചയാള്‍ക്ക് നേരെ കുരുമുളക് സ്‌പ്രേ പ്രയോഗവും മര്‍ദ്ദനവും: പ്രതി പിടിയില്‍

സമീപവാസിയായ നീരജ് എന്ന യുവാവുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. ഇയാളും സുഹൃത്തായ മുസ്‌കാനും ചേര്‍ന്ന് പെണ്‍കുട്ടിയെ ആഗ്രയിലെത്തിച്ച് 60,000 രൂപയ്ക്ക് ഗോപാല്‍ ലാലിന് വില്‍ക്കുകയായിരുന്നു. ഇതില്‍ 30,000 രൂപ നീരജ് കൈപ്പറ്റി. നീരജിന്റെയും മുസ്‌കാന്റെയും മറ്റൊരു കൂട്ടാളിയായ ശീതളിന്റെ വീട്ടിലെത്തിച്ചായിരുന്നു വില്‍പന നടത്തിയതെന്നും ഇയാളിൽ നിന്നും പണം കണ്ടെത്തിയതായും പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button