KeralaLatest NewsNews

പാർവതിയെ മതം മാറ്റി അൽഫോൻസ ആക്കിയത് ജഗതി: പി സി ജോർജ് പറയുന്നു

എന്റെ മകൾ ഹിന്ദു ആയതുകൊണ്ട് നിങ്ങൾ തെമ്മാടിക്കുഴിയിലെ അടക്കുകയുള്ളു

കോട്ടയം: നടൻ ജഗതി മകളെ മാമോദിസ മുക്കിയതിനെക്കുറിച്ചു തുറന്നു പറഞ്ഞു പി.സി ജോർജ്.  ഷോണിന്റെ വിവാഹത്തെ ലൗ ജിഹാദുമായി ചേർത്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങൾക്ക് നൽകിയ മറുപടിയിലാണ് പാർവതിയെ മതം മാറ്റിയതിനു പിന്നിൽ ജഗതിയാണെന്നു പി സി പറഞ്ഞത്.

ബിഹൈന്റ് ദി വുഡ്സില്‍ സംവിധായകന്‍ മേജര്‍ രവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ജോര്‍ജിന്റെ പ്രതികരണം. ‘ലൗ ജിഹാദിന് എതിരെ ഇത്രയും സംസാരിക്കുന്ന പി.സി ജോർജിന്റെ വീട്ടിലും ഒരു ലൗ ജിഹാദ് ഇല്ലേ’ എന്ന മേജർ രവിയുടെ ചോദ്യത്തിന് തന്റെ മകന്റെയും ജഗതിയുടെ മകളുടെയും വിവാഹം ഒരിക്കലും ഒരു ലൗ ജിഹാദ് അല്ലെന്ന്  പി.സി പറയുന്നു.

read also: സംസ്ഥാനത്ത് ഇന്ന് 8733 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു: 118 മരണം
.
‘അതിനെ ലൗ ജിഹാദ് എന്ന് പറയണ്ട. ഞാൻ ആരോടും ചോദിച്ചില്ല. ഞാൻ എം.എൽ.എ ആയിരുന്ന സമയത്ത് ഒരു ദിവസം ജഗതി എന്നെ വിളിച്ച് കാണണമെന്ന് പറഞ്ഞു. അങ്ങനെ അദ്ദേഹം എന്റെ വീട്ടിൽ വന്നു. എന്റെ മകൻ ഷോൺ വീട്ടിലുണ്ട്. ഷോണും ജഗതിയുടെ മകൾ പാർവതിയും തമ്മിൽ പ്രണയത്തിലാണ്. മുന്നോട്ട് പോകാനാണെങ്കിൽ ഒക്കെ, അതല്ലെങ്കിൽ ഇവിടെ വെച്ച് നിർത്താൻ മകനെ ഒന്ന് ഉപദേശിക്കണം എന്ന് അദ്ദേഹം എന്നോട് പറഞ്ഞു. മകനോട് ചോദിച്ചപ്പോൾ കല്യാണം കഴിക്കാനാണെന്ന് പറഞ്ഞു. അങ്ങനെ ഞാനും ജഗതിയും കല്യാണത്തിന് സമ്മതം മൂളി. കുട്ടി ഹിന്ദു ആണല്ലോ. അങ്ങനെ പാലായിൽ പിതാവിനെ വന്ന് കണ്ടു, സംസാരിച്ചു. ഹിന്ദു ആയിട്ട് ഇരുന്നോളൂ, ഒരു കുഴപ്പവുമില്ല. കെട്ടിക്കാം എന്ന് അദ്ദേഹം പറഞ്ഞു. ഉണ്ടാകുന്ന കുട്ടികളെ ക്രിസ്ത്യാനിയായിട്ട് വളർത്തിക്കോളാമെന്ന് ഷോൺ വാക്ക് നൽകണം എന്ന് പിതാവ് പറഞ്ഞു. അങ്ങനെ വാക്ക് നൽകി.

പിന്നീട് ഒരു ദിവസം ജഗതി വീണ്ടും എന്നെ കാണാൻ വന്നു. മകളെ മാമോദീസ മുക്കണം എന്നായിരുന്നു അദ്ദേഹം അന്ന് ആവശ്യപ്പെട്ടത്. കല്യാണം കഴിഞ്ഞ് ഇരുവരും താമസിക്കുന്നത് ഈരാറ്റുപേട്ടയിൽ ആണെങ്കിൽ അവളെ മതം മാറ്റിക്കണം. തിരുവനന്തപുരത്തായിരുന്നുവെങ്കിൽ മാറേണ്ട ആവശ്യം ഇല്ല. നിങ്ങളെ മകനെയും അവരുടെ മക്കളെയും നിങ്ങൾ പള്ളിസ്ഥലത്ത് അടക്കും, എന്റെ മകൾ ഹിന്ദു ആയതുകൊണ്ട് നിങ്ങൾ തെമ്മാടിക്കുഴിയിലെ അടക്കുകയുള്ളു. അത് വേണ്ട എന്നായിരുന്നു അന്ന് ജഗതി പറഞ്ഞത്. ആരെയും അറിയിക്കാതെ ജഗതി തന്നെയാണ് മകളെ മാമോദീസ മുക്കിയത്’, പി സി ജോർജ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button