Latest NewsNewsIndia

ജമ്മുകാശ്മീരില്‍ ഭീകരര്‍ക്കായുള്ള തെരച്ചിലിനിടെ മരക്കൊമ്പില്‍ ഘടിപ്പിച്ച നിലയില്‍ സ്‌ഫോടകവസ്തു കണ്ടെത്തി സൈന്യം

തുടര്‍ച്ചയായി 11-ാം ദിവസവും നടത്തിയ പരിശോധനയിലാണ് മരക്കൊമ്പില്‍ ഘടിപ്പിച്ച നിലയില്‍ ഐഇഡി കണ്ടെത്തിയത്

ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ ഭീകരര്‍ക്കായുള്ള തെരച്ചിലിനിടെ മരക്കൊമ്പില്‍ ഘടിപ്പിച്ച നിലയില്‍ സ്‌ഫോടകവസ്തു കണ്ടെത്തി സൈന്യം. പൂഞ്ച് ജില്ലയില്‍ സൈന്യം നടത്തിയ പരിശോധനയിലാണ് വന്‍തോതിലുള്ള സ്‌ഫോടകവസ്തു ശേഖരം കണ്ടെത്തിയത്. രത്തന്‍ഗീറിലെ സാവല്‍കോട്ട് വനമേഖലയിലെ ഒരു മരക്കൊമ്പില്‍ ഘടിപ്പിച്ച നിലയിലായിരുന്നു സ്‌ഫോടകവസ്തു ശേഖരം. സ്‌ഫോടക വസ്തു നിര്‍വീര്യമാക്കിയതിലൂടെ വന്‍ ദുരന്തമാണ് ഒഴിവായതെന്ന് സൈന്യം പറഞ്ഞു.

Read Also : ജനങ്ങൾ അരവയറുമായി ലോക്ഡൗൺ കാലം തള്ളി നീക്കിയപ്പോൾ പി​ണ​റാ​യി സ​ര്‍​ക്കാ​ർ സത്യപ്രതിജ്ഞക്ക്​ പൊടിച്ചത് 87.63 ലക്ഷം

കഴിഞ്ഞ കുറച്ച് ദിവസമായി പൂഞ്ചില്‍ നിയന്ത്രണരേഖയോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ വ്യാപക തിരച്ചില്‍ നടത്തുന്നുണ്ട്. തുടര്‍ച്ചയായി 11-ാം ദിവസവും നടത്തിയ പരിശോധനയിലാണ് മരക്കൊമ്പില്‍ ഘടിപ്പിച്ച നിലയില്‍ ഐഇഡി കണ്ടെത്തിയത്. സുരക്ഷാസേനയെ ലക്ഷ്യമാക്കിയാണ് വനത്തിനുള്ളില്‍ സ്‌ഫോടകവസ്തു ഘടിപ്പിച്ചതെന്നാണ് വിവരം.

നിയന്ത്രണരേഖ വഴി നുഴഞ്ഞുകയറിയ ഭീകരരെ കണ്ടെത്തുന്നതിന് വേണ്ടിയാണ് മേഖലയില്‍ സേന തിരച്ചില്‍ നടത്തുന്നത്. കഴിഞ്ഞ ദിവസം ജമ്മുകാശ്മീരില്‍ രജൗരിയിലെ വനമേഖലയില്‍ നടന്ന ഏറ്റുമുട്ടലില്‍ ലഷ്‌കര്‍ ഭീകരരെ കൂട്ടത്തോടെ വധിച്ചതിന് പിന്നാലെ രണ്ടു ഭീകരരെ കൂടി സൈന്യം വകവരുത്തിയിരുന്നു. ഷോപ്പിയാനിലെ ദ്രാഗഡ് മേഖലയില്‍ ബുധനാഴ്ച നടന്ന ഏറ്റുമുട്ടലിലാണ് സൈന്യം രണ്ടു ഭീകരരെ കൂടി വധിച്ചത്.

അതേസമയം കഴിഞ്ഞ ഏതാനും ദിവസങ്ങളായി കാശ്മീരില്‍ ഭീകരരുമായുള്ള സംഘര്‍ഷം തുടരുകയാണ്. ഭീകരാക്രമണങ്ങളില്‍ മലയാളി സൈനികന്‍ അടക്കം പത്ത് പേരാണ് വീരമൃത്യുവരിച്ചത്. കൊട്ടാരക്കര വെളിയം ആശാമുക്ക് ഹരികുമാര്‍മീന ദമ്പതികളുടെ മകന്‍ വൈശാഖ് ആണ് മരിച്ച മലയാളി സൈനികന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button