Latest NewsIndiaNews

16 മാസം തടവിലിട്ട് 21കാരിയെ ബലാത്സംഗം ചെയ്തു, കുഞ്ഞ് ജനിച്ചപ്പോൾ ഉപേക്ഷിച്ചു: യുവതി അബോധാവസ്ഥയില്‍ ബസ്‌സ്റ്റാന്റില്‍

പീഡനത്തിന് യുവാവിന് പിന്തുണ നല്‍കിയത് ഭാര്യ

ഭോപ്പാല്‍: 16 മാസം തടവിലിട്ട് 21കാരിയെ ബലാത്സംഗം ചെയ്തു. സംഭവത്തിൽ യുവാവിന് എല്ലാവിധ പിന്തുണയും നൽകിയത് യുവാവിന്റെ ഭാര്യയാണ്. മാസങ്ങളോളം യുവതിയെ വീട്ടുതടങ്കലിലാക്കിയ ശേഷംപീഡിപ്പിക്കുകയും കുട്ടിയെ പ്രസവിക്കാന്‍ നിര്‍ബന്ധിക്കുകയുമായിരുന്നെന്ന് പൊലിസ് പറഞ്ഞു. മധ്യപ്രദേശിലെ ഉജ്ജയിനിയിലാണ് സംഭവം.

read also: മാധ്യമപ്രവർത്തകർക്ക് എതിരായ അക്രമ സംഭവങ്ങൾ നിർഭാഗ്യകരം, കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കും: വിഡി സതീശൻ

നവംബര്‍ 6 ന് രജ്പാല്‍ സിങ് നാഗ്പൂര്‍ സ്വദേശിനിയായ യുവതിയെ ദേവാസ് ഗേറ്റ് ബസ് സ്റ്റാന്‍ഡില്‍ അബോധാവസ്ഥയില്‍ ഉപേക്ഷിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറത്തറഞ്ഞിത്. 16 മാസം മുന്‍പ് മുന്‍ ഡെപ്യൂട്ടി സര്‍പഞ്ച് രജ്പാല്‍ സിങ് ഒരു സ്ത്രീയുടെ സഹായത്തോടെ യുവതിയെ വാങ്ങുകയായിരുന്നു. ഇയാൾക്കു രണ്ട് കുട്ടികളെ നഷ്ടമായതിനായില്‍ സിങ് യുവതിയെ ബന്ധിയാക്കുകയും ഭാര്യയുടെ പിന്തുണയോടെ ഗര്‍ഭിണിയാക്കുകയുമായിരുന്നു. ഒക്ടോബര്‍ 26നാണ് യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അതിന് പിന്നാലെ യുവതിയെ നഗരത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.

പതിനാറുമാസത്തോളം യുവതിയെ ബന്ധിയാക്കിയ പീഡിപ്പിച്ച ശേഷം കുട്ടിയെ പ്രസവിക്കാന്‍ നിര്‍ബന്ധിച്ചതിനുമാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button