Latest NewsIndiaNews

പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വം ഗുണം ചെയ്യില്ല: യുപിയിൽ കോണ്‍ഗ്രസിന് വൻ പരാജയമെന്ന് സര്‍വേ ഫലം

ല‌ക്നൗ: യുപിയിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന് എബിപി-സി വോട്ടര്‍ സര്‍വേ ഫലം. സര്‍വേ ഫലം അനുസരിച്ച് സംസ്ഥാനത്ത് ബിജെപിക്ക് 213-221 വരെ സീറ്റ് ലഭിക്കുമെന്നും രണ്ടാം സ്ഥാനത്തുള്ള സമാജ് വാദി പാര്‍ട്ടിയ്ക്ക് 152- 160 വരെ സീറ്റ് ലഭിക്കുമെന്നുമാണ് പ്രവചനം. ബി.എസ്.പി 16-20 വരെ സീറ്റുകൾ നേടുമ്പോൾ പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസിന് മെച്ചപ്പെട്ട ഫലമല്ല സര്‍വേയില്‍ പ്രവചിക്കുന്നത്.

യുപിയിലെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റുകൾ മാത്രം നേടിയ കോൺഗ്രസിന് ഇത്തവണ ഒന്‍പത് സീറ്റ് വരെ മാത്രമേ സാദ്ധ്യത പ്രവചിക്കുന്നുള്ളൂ. കഴിഞ്ഞ നിയസഭയില്‍ ആകെയുള്ള 403 സീറ്റില്‍ 304 സീറ്റും നേടി വൻ വിജയം നേടിയ ബിജെപിക്ക് ഇത്തവണ 108 സീറ്റുകള്‍ വരെ നഷ്ടപ്പെട്ടേക്കാമെന്നും സര്‍വേയില്‍ പ്രവചിക്കുന്നു. ഇത്തവണ ബിജെപിയും സമാജ് വാദി പാര്‍ട്ടിയും തമ്മിലുള്ള മത്സരമാണ് സര്‍വേയില്‍ വ്യക്തമാകുന്നത്. 60 സീറ്റുകളുടെ വ്യത്യാസമാണ് രണ്ട് പാര്‍ട്ടികളും തമ്മിലുണ്ടാകുകയെന്നാണ് സർവേ ഫലം വ്യക്തമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button