KottayamLatest NewsKeralaNattuvarthaNews

വീട്ടിൽ മൃതദേഹം അഴുകിയ നിലയില്‍ : കൊലപാതകമോയെന്ന് സംശയം, ദുരൂഹത

കുറുമാൽ മിച്ചഭൂമിയിലെ കുരിശുങ്കല്‍ ഡെന്നിയുടെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്

വേലൂര്‍: കുറുമാലിലെ വീട്ടിൽ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. കൊലപാതകമാണോ എന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

കുറുമാൽ മിച്ചഭൂമിയിലെ കുരിശുങ്കല്‍ ഡെന്നിയുടെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് അഞ്ച് ദിവസത്തിലധികം പഴക്കം ഉള്ളതിനാല്‍ ആരുടേതാണെന്ന് സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല.

ഈ വീട്ടില്‍ വീട്ടുടമ ഡെന്നി തനിച്ചായിരുന്നു താമസം. അദ്ദേഹത്തിന്റേതാകാമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകൂ. വീടിന്റെ വാതില്‍ ചാരിയിട്ട നിലയിലായിരുന്നു. വീടിന് പിൻ ഭാഗത്ത് നിന്നും രക്തം പുരണ്ടതെന്ന് കരുതുന്ന വടിക്കഷണം പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

Read Also : ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടർന്ന് ഗൃഹനാഥന്റെ ആത്മഹത്യ : പണം പലിശക്ക് കൊടുത്തവരുടെ വീടുകളിൽ റെയ്ഡ്

എരുമപ്പെട്ടി ഇന്‍സ്‌പെക്ടര്‍ കെ.കെ. ഭൂപേഷ്, എസ്.ഐ കെ. അബ്ദുൽ ഹക്കീം എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഫോറന്‍സിക് വിഭാഗവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button