KozhikodeLatest NewsKeralaNattuvarthaNews

പണമിടപാടിനെ ചൊല്ലി തർക്കം : യുവാവിനെ ക്രൂര മർദനത്തിനിരയാക്കിയ ആറുപേർ പിടിയിൽ

പോരൂർ ചാത്തങ്ങോട്ടുപുറം താലപ്പൊലിപ്പറമ്പിൽ വാടകവീട്ടിൽ താമസിക്കുന്ന വേലാമ്പറമ്പിൽ വിഷ്ണുവിനാണ് (23) മർദനമേറ്റത്

വണ്ടൂർ: പണമിടപാടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ യുവാവിന് ക്രൂര മർദനത്തിനിരയാക്കിയ സംഭവത്തിൽ ആറുപേർ അറസ്റ്റിൽ. പോരൂർ ചാത്തങ്ങോട്ടുപുറം താലപ്പൊലിപ്പറമ്പിൽ വാടകവീട്ടിൽ താമസിക്കുന്ന വേലാമ്പറമ്പിൽ വിഷ്ണുവിനാണ് (23) മർദനമേറ്റത്. ഇയാൾ അബോധാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവവുമായി ബന്ധപ്പെട്ട് ചാരങ്കാവ് കോളനിയിലെ മേലേക്കളത്തിൽ രൂപേഷ് (24), മേലേക്കളത്തിൽ വിഷ്ണു (22), പന്നിക്കോട്ടിൽ ഷൈജു (27), അക്കരമ്മൽ രാജേഷ് (27), മഠത്തൊടി സുധീഷ് (മണി -24), പാലാംതൊടി ദേവദാസൻ (24) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

Read Also : പതിനേഴും പതിനാറും വയസുള്ള സഹോദരിമാരെ കോട്ടയത്തു നിന്ന് കാണാതായതായി പരാതി

മർദനത്തിനിരയായ വിഷ്ണുവിന്റെ സഹോദരൻ ജിഷ്ണു കുട്ടിപ്പാറയിലെ ബൈക്ക് വർക് ഷോപ്പിലെ ജീവനക്കാരനാണ്. അവിടെ ഒപ്പം ജോലി ചെയ്തിരുന്ന രൂപേഷ് മറ്റൊരു ബൈക്കിന്റെ കാർബറേറ്റർ ജിഷ്ണുവിന് നൽകിയിരുന്നു. തുടർന്ന് ജിഷ്ണുവിന്റെ വീട്ടിലെത്തി അമ്മയുടെ കൈയിൽ നിന്ന് രൂപേഷ് പണം വാങ്ങി പോയി. എന്നാൽ, താൻ നേരത്തേ 1000 രൂപ നൽകിയിരുന്നെന്ന് ജിഷ്ണു വീട്ടുകാരെ അറിയിച്ചു.

അടുത്ത ദിവസം ജിഷ്ണുവിന്റെ വീടിനു സമീപത്തു കൂടി രൂപേഷ് പോയപ്പോൾ അച്ഛൻ ശിവപ്രസാദും സഹോദരൻ വിഷ്ണുവും പണം വാങ്ങിയതിനെക്കുറിച്ചു ചോദിച്ചു. വാക്ക് തർക്കമുണ്ടായതിനെ തുടർന്ന് രൂപേഷ് കൂട്ടുകാരെ വിളിച്ചു വരുത്തി വിഷ്ണുവിനെ മർദിക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button