Latest NewsKeralaNews

മന്ത്രിയുട വാദം പൊളിയുന്നു: ഗര്‍ഭിണികള്‍ക്കുള്ള സഹായം ഇതുവരെ കിട്ടിയിട്ടില്ലെന്ന് അട്ടപ്പാടി നിവാസികൾ

പാലക്കാട് : അട്ടപ്പാടിയിലെ ശിശു മരണത്തില്‍ മന്ത്രി കെ.രാധാകൃഷ്ണന്റെ വാദം പൊളിയുന്നു. കുട്ടികള്‍ക്ക് ഒരു വയസായിട്ട് പോലും ഇതുവരെ ഗര്‍ഭിണികള്‍ക്കുള്ള ജനനി ജന്മരക്ഷാ പദ്ധതി സഹായം കിട്ടിയിട്ടില്ലെന്ന് ആദിവാസികള്‍ പറയുന്നു. ഇതോടെയാണ് എല്ലാവര്‍ക്കും സഹായം കിട്ടിയെന്ന മന്ത്രി കെ.രാധാകൃഷ്ണന്റെ വാദം പൊളിഞ്ഞിരിക്കുന്നത്.

തുടര്‍ച്ചയായ ശിശു മരണങ്ങളെ തുടര്‍ന്ന് അട്ടപ്പാടിയിലെത്തിയ മന്ത്രി, കൃത്യമായി കാര്യങ്ങളൊക്കെ നടക്കുന്നുണ്ടെന്നാണ് അവകാശപ്പെട്ടത്. പോഷകാഹാരം ഉറപ്പാക്കുന്നതിനുള്ള പദ്ധതിയും ശരിയായി അവിടെ നടക്കുന്നില്ലെന്നാണ് മറ്റൊരു പരാതി. ഗര്‍ഭിണികള്‍ക്ക് പോഷകാഹാരം ലഭിക്കുന്നതിന് വേണ്ടിയാണ് എല്ലാ മാസവും 2000 രൂപയുടെ ധനസഹായം സര്‍ക്കാര്‍ ജന്മരക്ഷാ പദ്ധതിയിലൂടെ നല്‍കി വന്നിരുന്നത്.

Read Also  :  നേവല്‍ ഷിപ്പ് റിപ്പയര്‍യാഡിലും എയര്‍ക്രാഫ്റ്റ്‌യാഡിലും അപ്രന്റിസ് ഒഴിവ്

എന്നാല്‍ കഴിഞ്ഞ മാര്‍ച്ച് മാസം മുതല്‍ ഇതും മുടങ്ങിയിരിക്കുകയാണ്. കുടുശ്ശികയെല്ലാം തന്നെ തീര്‍ത്തതായാണ് അട്ടപ്പാടിയിലെത്തിയ മന്ത്രി അവകാശപ്പെട്ടത്. എന്നാല്‍, എട്ട് മാസത്തോളമായി ഗര്‍ഭിണികള്‍ക്കുള്ള ധനസഹായം മുടങ്ങിയതായാണ് രേഖകള്‍ സൂചിപ്പിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button