ThrissurKeralaNattuvarthaLatest NewsNews

‘പൈസ റെഡി ആയിട്ടുണ്ട്, ജ്വല്ലറിയിലേക്ക് വരാൻ പറഞ്ഞിട്ട് പോയതാ, പിന്നെ കാണുന്നത് ജീവനറ്റ്’: വിപിന്റെ മരണത്തിൽ ബന്ധുക്കൾ

തൃശ്ശൂര്‍ : ‘പൈസ റെഡി ആയിട്ടുണ്ട്, ജ്വല്ലറിയിലേക്ക് വരാൻ പറഞ്ഞിട്ട് പോയതാ, പിന്നെ ഫോൺ വിളിച്ചിട്ട് എടുത്തില്ല, വീട്ടിൽ വന്ന് നോക്കിയപ്പോൾ കണ്ട കാഴ്ച, കുട്ടി ഇങ്ങനെ നിൽക്കുന്നത്’- കണ്ണീരോടെ സഹോദരിയുടെ വിവാഹത്തിന് വായ്പ കിട്ടാത്തതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കിയ വിപിന്റെ ബന്ധുക്കൾ. തൃശ്ശൂര്‍ ഗാന്ധിനഗര്‍ കുണ്ടുവാറയില്‍ പച്ചാലപ്പൂട്ട് വീട്ടില്‍ വിപിന്‍ ആണ് ആത്മഹത്യ ചെയ്തത്.

സഹോദരിയുടെ വിവാഹാവശ്യങ്ങള്‍ക്കായി ബാങ്കില്‍ നിന്ന് വായ്പ തേടിയിരുന്നു. എന്നാൽ ഇത് കിട്ടാത്തതിനെത്തുടര്‍ന്നുള്ള മാനസികവിഷമത്താലാണ് ആത്മഹത്യ. ജൂവലറിയില്‍ ഏറെനേരം കാത്തിരുന്നിട്ടും മകനെ കാണാതായതോടെ അമ്മ ബേബിയും സഹോദരി വിദ്യയും വീട്ടിലെത്തിയപ്പോഴാണ് വിപിനെ മരിച്ച നിലയില്‍ കണ്ടത്.

സൂപ്പര്‍ മാര്‍ക്കറ്റില്‍ ജീവനക്കാരനായിരുന്ന വിപിന് കോവിഡ്കാലത്ത് അത് നഷ്ടപ്പെട്ടിരുന്നു. വിപിന്റെ ഈ ജോലി ആയിരുന്നു കുടുംബത്തിന്റെ ഏകവരുമാനമാർ​ഗം. മരപ്പണിക്കാരനായിരുന്ന അച്ഛന്‍ വാസു അഞ്ചുകൊല്ലം മുമ്പ് മരിച്ചിരുന്നു. നാളുകൾക്ക് മുമ്പേ നിശ്ചയിച്ച വിപിന്റെ സഹോദരിയുടേ വിവാഹം സാമ്പത്തികപ്രതിസന്ധി കാരണം നീട്ടിവെക്കുകയായിരുന്നു. അടുത്ത ഞായറാഴ്ചത്തേക്കായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button