Latest NewsNewsIndiaCrime

ലോട്ടറി അടിക്കുമെന്ന പ്രവചനം തെറ്റി: യുവാവ് ആള്‍ദൈവത്തെ തല്ലിക്കൊന്നു

ലോട്ടറി നറുക്കെടുപ്പില്‍ ഭാഗ്യ നമ്പറുകള്‍ പ്രവചിച്ച് പ്രശസ്തി നേടിയ സ്വയം പ്രഖ്യാപിത 'ദൈവം' ആയിരുന്നു രാമദാസ് ഗിരി

ബിജ്‌നോര്‍: ലോട്ടറി അടിക്കാത്തതില്‍ ദേഷ്യം വന്ന യുവാവ് ആള്‍ദൈവത്തെ തല്ലിക്കൊന്നു. നാഗ്ല സോട്ടി ഗ്രാമത്തിലെ താമസക്കാരനും അമ്പത്താറുകാരനുമായ സ്വയം പ്രഖ്യാപിത ‘ദൈവം’ രാംദാസ് ഗിരി ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ബിജ്‌നോര്‍ സ്വദേശി മുഹമ്മദ് ജിഷാനെ പൊലീസ് അറസ്റ്റ് ചെയ്തു.

Read Also : അച്ഛനെയും മകളെയും പിങ്ക് പൊലീസ് അപമാനിച്ച സംഭവം: കുട്ടിക്ക് നഷ്ടപരിഹാരം കൊടുത്തേ മതിയാവൂയെന്ന് സര്‍ക്കാരിനോട് കോടതി

ബിജ്നോറില്‍ ആയിരുന്നു സംഭവം. ലോട്ടറി നറുക്കെടുപ്പില്‍ ഭാഗ്യ നമ്പറുകള്‍ പ്രവചിച്ച് പ്രശസ്തി നേടിയ സ്വയം പ്രഖ്യാപിത ‘ദൈവം’ ആയിരുന്നു രാമദാസ് ഗിരി. ഇയാളുടെ അടുക്കല്‍ നിരവധി പേര്‍ എത്തിയിരുന്നു. അങ്ങനെയാണ് മുഹമ്മദ് ജിഷാനും ആള്‍ദൈവത്തെ തേടിയെത്തിയത്. മൊബൈല്‍ ഫോണും 51,000 രൂപയും നല്‍കിയാണ് മുഹമ്മദ് ജിഷാന്‍ രാമദാസ് ഗിരിയില്‍ നിന്ന് ഭാഗ്യനമ്പറുകള്‍ വാങ്ങിയത്. ശേഷം അഞ്ച് ലക്ഷം രൂപയ്ക്ക് ഈ ഭാഗ്യ നമ്പറുകളുടെ ലോട്ടറി ടിക്കറ്റുകള്‍ വാങ്ങുകയായിയിരുന്നു.

എന്നാല്‍ ഫലം വന്നപ്പോള്‍ ഒരു ടിക്കറ്റിനും സമ്മാനം ലഭിച്ചില്ല. തുടര്‍ന്നാണ് രാമദാസിനെ കൊലപ്പെടുത്തിയത്. ശനിയാഴ്ച രാവിലെയാണ് രാമദാസ് ഗിരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തലയില്‍ മുറിവേറ്റ പാടുകള്‍ ഉണ്ടായിരുന്നെങ്കിലും കവര്‍ച്ചാ ശ്രമമോ മറ്റോ നടന്നിട്ടില്ലെന്ന് വ്യക്തമായി. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button