Latest NewsUAENewsInternationalGulf

അബുദാബിയിലെ ഹൂതി ആക്രമണം: കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ പഞ്ചാബിൽ എത്തിക്കും

അബുദാബി: അബുദാബിയിലെ ഹൂതി ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ മൃതദേഹം പഞ്ചാബിലെത്തിക്കും. യുഎഇയിലെ ഇന്ത്യൻ അംബാസിഡറാണ് ഇക്കാര്യം അറിയിച്ചത്. മൃതദേഹം വെള്ളിയാഴ്ച്ച രാവിലെ അമൃത്സറിലെത്തിക്കും. യുഎഇ സർക്കാരും അഡ്നോക് ഗ്രൂപ്പും നൽകുന്ന പിന്തുണയ്ക്ക് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.

Read Also: ഇ-പാസ്പോര്‍ട്ട് സംവിധാനത്തിലേക്ക് കടക്കാന്‍ തയ്യാറെടുത്ത് ഇന്ത്യ: വിശദവിവരങ്ങൾ

കഴിഞ്ഞ ദിവസമാണ് അബുദാബിയിൽ ഹൂതി ആക്രമണത്തിൽ രണ്ടു ഇന്ത്യക്കാരുൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടത്. ഒരു പാകിസ്താനിയും കൊല്ലപ്പെട്ടു. സ്‌ഫോടനത്തിൽ ആറു പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

സ്‌ഫോടനത്തിന് പിന്നാലെ കൊല്ലപ്പെട്ടവരുടെ വിവരങ്ങൾ അറിയാനായി യുഎഇ അധികൃതരുടെ ബന്ധപ്പെട്ടിരുന്നു. അബുദാബിയിലുണ്ടായ സ്ഫോടനങ്ങൾക്ക് പിന്നിൽ യെമനിലെ സായുധ വിമത സംഘമായ ഹൂതികളാണെന്ന് യുഎഇ സ്ഥിരീകരിച്ചിരുന്നു. യുഎഇയുടെ മണ്ണിൽ നടത്തിയ ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്നും അതിന് പിന്നിലുള്ളവർ ശിക്ഷിക്കപ്പെടാതെ പോകില്ലെന്നും യുഎഇ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഭീകരാക്രമണത്തോടും ക്രിമിനൽ പ്രവർത്തനങ്ങളോടും പ്രതികരിക്കാൻ യുഎഇക്ക് എല്ലാ അവകാശവുമുണ്ട്. അന്താരാഷ്ട്ര, മനുഷ്യാവകാശ നിയമങ്ങളെല്ലാം ലംഘിച്ച് ഹൂതികൾ നടത്തിയത് ക്രൂരമായ ആക്രമണമാണ്. മേഖലയിൽ അസ്ഥിരത പടർത്താനും ഭീകരവാദം വ്യാപിപ്പിക്കാനുമാണ് ഹൂതികളുടെ ശ്രമം. സാധാരണ ജനങ്ങളെ ലക്ഷ്യംവെച്ചുള്ള ഇത്തരം ഭീകര പ്രവർത്തനങ്ങളെ അപലപിക്കാൻ അന്താരാഷ്ട്ര സമൂഹം മുന്നോട്ടുവരണമെന്നും’ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

Read Also: മതം മാറാൻ നിർബന്ധം, ഹോസ്റ്റൽ മുറികൾ എല്ലാം കഴുകിക്കും: ലാവണ്യയുടെ മരണത്തിനു പിന്നിൽ ഹോസ്റ്റൽ വാർഡന്റെ ഉപദ്രവവും ശകാരവും

shortlink

Related Articles

Post Your Comments

Related Articles


Back to top button