Latest NewsNewsLife StyleHealth & Fitness

കരളിനെ സംരക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകത്തെ 325 ദശലക്ഷം ആളുകള്‍ ഹെപ്പറ്റൈറ്റിസ് ബി ബാധിതരും 170 ദശലക്ഷം ആളുകള്‍ ഹെപ്പറ്റൈറ്റിസ് സി ബാധിതരുമാണ്

മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ആന്തരിക അവയവമായ കരളിനെ ബാധിക്കുന്ന മാരകരോഗങ്ങള്‍ക്ക് കാരണക്കാരനായ വൈറസാണ് ഹെപ്പറ്റൈറ്റിസ്. ഹെപ്പറ്റൈറ്റിസ് വൈറസ് നിസ്സാരക്കാരനല്ല. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകത്തെ 325 ദശലക്ഷം ആളുകള്‍ ഹെപ്പറ്റൈറ്റിസ് ബി ബാധിതരും 170 ദശലക്ഷം ആളുകള്‍ ഹെപ്പറ്റൈറ്റിസ് സി ബാധിതരുമാണ്. ഇന്ത്യയുടെ കണക്കനുസരിച്ച് 40 ദശലക്ഷം ഹെപ്പറ്റൈറ്റിസ് ബി ബാധിതരും 10-12 ദശലക്ഷം സി ബാധിതരുമുണ്ട്.

ഒരു വര്‍ഷത്തില്‍ ഹെപ്പറ്റൈറ്റിസ് വൈറസ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ഒരുലക്ഷത്തിലേറെയാണ്. സമൂഹത്തില്‍ 12-ല്‍ ഒരാള്‍ക്കു വീതം ഹെപ്പറ്റൈറ്റിസ് രോഗബാധയുണ്ട്. എന്നാല്‍ 80 ശതമാനംപേരും രോഗം തിരിച്ചറിയുന്നില്ലെന്നതാണ് വസ്തുത.

സ്‌ക്രീനിങ് ടെസ്റ്റ് നടത്തി കൃത്യസമയത്ത് ചികിത്സ നടത്തിയാല്‍ ഭേദമാകുന്ന രോഗമാണ് ഹെപ്പറ്റൈറ്റിസ്. എന്നാല്‍ ചികിത്സാരീതികളെ കുറിച്ചു അറിവില്ലാത്തതാണ് രോഗം വര്‍ദ്ധിക്കാനുള്ള പ്രധാനകാരണം. നാഷണല്‍ ഇമ്മ്യൂണൈസേഷന്‍ വഴി കുഞ്ഞുങ്ങള്‍ക്കും വാക്‌സിന്‍ എടുക്കുന്നുണ്ട്.

Read Also : സമ്മേളന ബോര്‍ഡില്‍ എസ്.ടി.യു പ്രവര്‍ത്തകരെ മോര്‍ഫ് ചെയ്ത് സി.ഐ.ടി.യുക്കാരാക്കി സി.പി.എം 

ഹെപ്പറ്റൈറ്റിസ് ബി യ്ക്ക് ഫലപ്രദമായ വാക്‌സിനും ഹെപ്പറ്റൈറ്റിസ് സിയ്ക്ക് ഫലപ്രദമായ ഗുളികകളും ലഭ്യമാണ്. 2030 ഓടെ ഹെപ്പറ്റൈറ്റിസിനെ ലോകത്തുനിന്നും തുടച്ചു നീക്കുക എന്നതാണ് ലോകാരോഗ്യസംഘടനയുടെ ലക്ഷ്യം.

ഹെപ്പറ്റൈറ്റിസ്-എ,ബി,സി,ഡി, ഇ എന്നിവയാണ് രോഗം പരത്തുന്ന വൈറസുകള്‍. ഹെപ്പറ്റൈറ്റിസ്-എ, ഇ എന്നിവ മലിനജലത്തില്‍ കൂടിയും ആഹാരത്തില്‍ കൂടിയും പകര്‍ന്ന് പനി, ഛര്‍ദ്ദി എന്നീ രോഗലക്ഷണങ്ങളോടെ പ്രത്യക്ഷപ്പെടുന്നു. എന്നാല്‍ ഹെപ്പറ്റൈറ്റിസ് ബിയും സിയും രോഗലക്ഷണങ്ങളൊന്നും കാണിക്കാതെ രക്തത്തില്‍ വളരെക്കാലം കാണപ്പെടുകയും കരള്‍ കോശങ്ങളെ സാവധാനം ബാധിച്ച് കാലക്രമേണ സിറോസിസ്, കരള്‍ അര്‍ബുദം എന്നീ രോഗാവസ്ഥകളിലേക്ക് നയിക്കുന്നു. ഇത് രക്തത്തിലൂടെയും ശരീരസ്രവങ്ങളിലൂടെയും രോഗിയില്‍ നിന്നും മറ്റുളളവരിലേക്ക് പകരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button