KeralaLatest NewsNews

ആർക്കും ആരെയും കൊല്ലാമെന്ന സ്ഥിതി: കേരളം ഗുണ്ട കോറിഡോറായി മാറിയെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം: കേരളത്തിലിപ്പോൾ ആർക്കും ആരെയും കൊല്ലാമെന്ന സ്ഥിതിയാണ് ഉള്ളതെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. പ്രതിപക്ഷം സഭയിൽ ഉന്നയിച്ച ആരോപണങ്ങൾക്ക് അടിവരയിടുന്നതാണ് ഇന്ന് തിരുവനന്തപുരത്ത് നടന്ന കൊലപാതകമെന്നും അദ്ദേഹം ആരോപിച്ചു.

കേരളം ഗുണ്ടാ കോറിഡോറായി മാറിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ മൂക്കിന് താഴെയാണ് അക്രമ സംഭവങ്ങൾ നടക്കുന്നത്. മുഖ്യമന്ത്രി യാഥാർത്ഥ്യം മനസ്സിലാക്കണം. ഗുണ്ടകളെ അകത്താക്കണം. മുഖ്യമന്ത്രി ദുരഭിമാനം വെടിയണമെന്നും വി ഡി സതീശൻ അഭിപ്രായപ്പെട്ടു.

Read Also  :  റഷ്യ-ഉക്രൈയ്ന്‍ യുദ്ധം : സാംസ്‌കാരിക പ്രവര്‍ത്തകരുടെ മൗനത്തിനെതിരെ ടി.ജി മോഹന്‍ദാസ്

ഇന്ന് പട്ടാപ്പകലാണ് തിരുവനന്തപുരം നഗരത്തെ ഞെട്ടിച്ച് അരുംകൊല നടന്നത്. ഹോട്ടൽ സിറ്റി ടവറിലെ റിസപ്ഷിനിസ്റ്റായ തമിഴ്നാട് സ്വദേശി അയ്യപ്പനെയാണ് രാവിലെ എട്ടരയോടെ ബൈക്കിലെത്തിയ ആൾ വെട്ടി കൊലപ്പെടുത്തിയത്. രാവിലെ അയ്യപ്പനും ഒരും റൂം ബോയും മാത്രമാണ് ഹോട്ടലിലുണ്ടായത്. മാലിന്യം കളയാനായി റൂം ബോയ് അകത്തേക്ക് പോയ സമയത്തായിരുന്നു സംഭവം നടന്നത്. എട്ടരയോടെ ബൈക്കിലെത്തിയ അക്രമി ബൈക്ക് പാർക്ക് ചെയ്ത ശേഷം വെട്ടുകത്തിയുമായി ഹോട്ടലിലേക്ക് കയറി. റിസപ്ഷനിലുണ്ടായിരുന്ന അയ്യപ്പനെ തലുങ്ങും വിലങ്ങും വെട്ടി. റൂം ബോയ് തിരിച്ചെത്തിയപ്പോഴാണ് അയ്യപ്പനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button