ThiruvananthapuramKeralaNattuvarthaLatest NewsNewsCrime

ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഗായത്രിയും രക്ഷപ്പെട്ട പ്രവീണും വിവാഹിതർ: പ്രണയവും ചതിയും വെളിച്ചത്തിലേക്ക്

തിരുവനന്തപുരം: തമ്പാനൂരിലെ ഹോട്ടൽ മുറിയിൽ യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ട്വിസ്റ്റ്. കാട്ടക്കട സ്വദേശി ഗായത്രിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൂടെ മുറിയെടുത്ത പ്രവീണിനെ കാണാതായിരുന്നു. ഇരുവരും വിവാഹിതരാണെന്നാണ് പുറത്തുവരുന്ന വിവരം. ഇതിന്റെ ചിത്രങ്ങൾ പുറത്തുവന്നു. പള്ളിയില്‍ വച്ച് ഗായത്രിക്ക് പ്രവീണ്‍ മിന്നു കെട്ടുന്നതിന്റെ ചിത്രങ്ങള്‍ പൊലീസിന് ലഭിച്ചു. ഗായത്രിയുടേത് കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ശനിയാഴ്ച ഉച്ചയ്ക്കാണ് ഇരുവരും തമ്പാനൂരിലെ ഹോട്ടലിൽ മുറിയെടുത്തത്. വൈകിട്ടോടെ പ്രവീൺ മുറിയിൽ നിന്ന് പുറത്ത് പോയിരുന്നു. മുറി പുറത്തു നിന്ന് പൂട്ടിയ നിലയിൽ ആയിരുന്നു. പ്രവീൺ ആണ് മരണ വിവരം ഹോട്ടലിൽ വിളിച്ചു പറഞ്ഞത്. തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് ഗായത്രിയുടെ മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടിയെ കാണാനില്ലെന്ന് വീട്ടുകാർ നേരത്തെ പരാതിപ്പെട്ടിരുന്നു.

Also Read:പാർട്ടി പിളരുന്നു? പി ജയരാജൻ വെറും കറിവേപ്പിലയോ? കണ്ണൂരിൽ സൈബർ കലാപം രൂക്ഷം: മറുപടിയില്ലാതെ മുഖ്യനും

മരിച്ച ഗായത്രിയും പ്രവീണും നഗരത്തിലെ ജ്വല്ലറിയിൽ ഒരുമിച്ച് ജോലി ചെയ്തിരുന്നവരാണ്. പ്രവീൺ വിവാഹിതനാണ്. ഇതിനിടയിലാണ്, ഒരുമിച്ച് ജോലി ചെയ്യുന്ന ഗയാത്രിയുമായി പ്രവീൺ അടുക്കുന്നത്. ഇതറിഞ്ഞ് പ്രവീണിന്റെ ഭാര്യ പ്രശ്നമുണ്ടാക്കി. ഗായത്രിയുമായുള്ള ബന്ധം അറിഞ്ഞ പ്രവീണിന്റെ ഭാര്യ, പ്രവീണ്‍ ജോലി ചെയ്യുന്ന ജ്വല്ലറിയില്‍ പരാതിപ്പെട്ടിരുന്നു. ഇതോടെ, പ്രവീണിനെ സ്ഥലം മാറ്റാനുള്ള നീക്കം നടക്കുന്നതിനിടെയാണ് ഗായത്രിയുടെ മരണവിവരം പുറത്തുവരുന്നത്. കുടുംബത്തിൽ പ്രശ്നം ഉണ്ടായതോടെ, ഗായത്രിയെ ഒഴിവാക്കാൻ പ്രവീൺ തീരുമാനിച്ചിരുന്നോ എന്ന തരത്തിലാണ് പോലീസ് അന്വേഷണം.

സംഭവത്തില്‍, വിശദമായി അന്വേഷണം നടക്കുകയാണ് എന്ന് തമ്പാനൂര്‍ സിഐ എസ് സനോജ് അറിയിച്ചു. ഫോറന്‍സിക് സംഘം ഉള്‍പ്പെടെ സംഭവം നടന്ന ഹോട്ടലിലെത്തിയിട്ടുണ്ട്. വായിൽ നിന്ന് നുരയും പതയും വന്ന നിലയിലായിരുന്നു ഗായത്രിയുടെ മൃതദേഹം. വിഷം കഴിച്ചതാണ് മരണകാരണം. പ്രവീണിനെ കസ്റ്റയിലെടുക്കാനുള്ള തീരുമാനത്തിലാണ് പോലീസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button