IdukkiKeralaNattuvarthaLatest NewsNews

അല്‍ഫാം കഴിക്കാന്‍ സ്‌കൂളില്‍ കയറാതെ മുങ്ങി : വിദ്യാർത്ഥിനികൾ‌ പൊലീസ് പിടിയിൽ

15, 13 വയസുള്ള വിദ്യാര്‍ത്ഥിനികളാണ് സ്‌കൂളില്‍ പോകാനെന്ന വ്യാജേന വീട്ടില്‍ നിന്നും ഇറങ്ങിയ ശേഷം ഭക്ഷണം കഴിക്കാൻ മുങ്ങിയത്

ഇടുക്കി: അല്‍ഫാം കഴിക്കാന്‍ സ്‌കൂളില്‍ കയറാതെ മുങ്ങിയ വിദ്യാര്‍ത്ഥിനികൾ പൊലീസ് പിടിയിൽ. 15, 13 വയസുള്ള വിദ്യാര്‍ത്ഥിനികളാണ് സ്‌കൂളില്‍ പോകാനെന്ന വ്യാജേന വീട്ടില്‍ നിന്നും ഇറങ്ങിയ ശേഷം ഭക്ഷണം കഴിക്കാൻ മുങ്ങിയത്.

കട്ടപ്പനയിലേക്കാണ് ഇവർ പോയത്. എന്നാൽ, കുട്ടികളെ കാണാഞ്ഞതിനെ തുടര്‍ന്ന്, അധ്യാപകര്‍ മാതാപിതാക്കളുമായി ബന്ധപ്പെട്ടു. തുടര്‍ന്ന്, പൊലീസിലും വിവരം അറിയിച്ചു. ഇതിനിടെ വീട്ടുകാര്‍ മൊബൈലില്‍ കുട്ടികളില്‍ ഒരാളുമായി ബന്ധപ്പെട്ടു.

Read Also : അഫ്‌സല്‍ കട തുറക്കുന്നു: സി.ഐ.ടി.യു. ആക്രമണം ഇല്ലാത്ത ഗൾഫ് നാട്ടിൽ

ഒരു കുട്ടി വീട്ടുകാരുടെ നിര്‍ബന്ധത്തെ തുടര്‍ന്ന്, ബസ് കടന്നുപോകുന്ന ബാലഗ്രാമില്‍ ഇറങ്ങിയെങ്കിലും കൂടെയുണ്ടായിരുന്ന കുട്ടി വീട്ടുകാര്‍ വഴക്ക് പറയുമെന്ന് കരുതി സഞ്ചാരം തുടര്‍ന്നു.

തുടർന്ന് നെടുങ്കണ്ടത്ത് നിന്ന് രാജാക്കാട് ബസില്‍ കയറിയ കുട്ടിയെ മൈലാടുംപാറയില്‍ വച്ച് പൊലീസ് പിടികൂടുകയായിരുന്നു. പിന്നീട് ഇരുവരെയും പൊലീസ് മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button