Latest NewsIndiaNews

പ്രണയമായിരുന്നില്ല, ലൗജിഹാദായിരുന്നു,ഗത്യന്തരമില്ലാതെ അയാളെ ഉപേക്ഷിച്ചു

23 വെട്ടുകളേറ്റ് ജീവിതത്തോട് പൊരുതിയ അപൂര്‍വയ്ക്ക് പറയാനുള്ളത് ഇത്രമാത്രം

ബംഗളൂരു: കര്‍ണാടകയിലെ ഗഡാഗില്‍ നിന്നുള്ള അപൂര്‍വ പുരാണികിന്റെ കഥയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. വീട്ടുകാരുടെ എതിര്‍പ്പിനെ അവഗണിച്ചാണ് 2018 ല്‍ അപൂര്‍വ, മൊഹമ്മദ് ഇജാസിനെ പ്രണയിച്ച് വിവാഹം കഴിച്ചത്. ഇതിനിടെ, അപൂര്‍വ തന്റെ പേര് മാറ്റി അര്‍ഫ ഭാനു എന്നാക്കി മാറ്റുകയും ചെയ്തു.

Read Also :റമദാന് തൊട്ടുമുമ്പ്, നിരോധനത്തിന്റെ ഉമ്മാക്കി കാട്ടി സമുദായത്തെ പേടിപ്പിക്കാൻ നോക്കേണ്ട: മഅ്ദനി

എന്നാല്‍, സന്തോഷകരമായ ദാമ്പത്യം മുന്നോട്ട് പോകുന്നതിനിടെ ഭര്‍ത്താവായ മൊഹമ്മദ് ഇജാസിന് വേറെ ഭാര്യയും കുട്ടിയും ഉണ്ടെന്ന് അറിഞ്ഞതോടെ, വീടുവിട്ടിറങ്ങിയ അപൂര്‍വ സ്വന്തം വീട്ടില്‍ തിരികെ പോവുകയും സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയുമായിരുന്നു.

ഇതിനിടെ, വിവാഹ മോചനം ആവശ്യപ്പെട്ട അപൂര്‍വയെ, യുവാവ് വടിവാള്‍ കൊണ്ട് വെട്ടുകയായിരുന്നു. 23 വെട്ടുകളാണ് അപൂര്‍വയുടെ ശരീരത്തിലുണ്ടായിരുന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഭര്‍ത്താവ് മൊഹമ്മദ് ഇജാസിന്റെ ആക്രമണത്തെ തുടര്‍ന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള അപൂര്‍വ ജീവിതത്തിലേക്ക് തിരിച്ചുവരികയാണ്.

മാധ്യമപ്രവര്‍ത്തകന്‍ ചിരു ഭട്ട് പോസ്റ്റ് ചെയ്ത അപൂര്‍വയുടെ പുതിയ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.

‘താന്‍ ചെയ്തത് പോലുള്ള തെറ്റുകള്‍ ഒരിക്കലും ഒരു പെണ്‍കുട്ടിയും ചെയ്യരുത്. ജീവിതത്തില്‍ എന്തെങ്കിലും പ്രധാനപ്പെട്ട തീരുമാനം എടുക്കുമ്പോള്‍ മാതാപിതാക്കളുടെ അഭിപ്രായം കൂടി തേടണം. മാതാപിതാക്കളെയല്ലാതെ, ജീവിതത്തില്‍ മറ്റാരേയും വിശ്വസിക്കരുത്. മുസ്ലീം യുവാക്കളുടെ കെണിയില്‍ വീഴരുത്. വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി അവര്‍ നമ്മളെ ചതിക്കും’, അപൂര്‍വ വീഡിയോയില്‍ പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button