KeralaLatest NewsNews

മുക്കുവ കുടിലില്‍ നിന്നും വന്ന കെ.വി തോമസ് ഇന്ന് പണക്കാരനാണ്, ആസ്തി എത്രയാണെന്ന് പരിശോധിക്കണം : കെ.സുധാകരന്‍

തിരുവനനന്തപുരം: കോണ്‍ഗ്രസ് സംസ്ഥാന-ദേശീയ നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത കെ.വി തോമസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍. തറവാടിത്തമില്ലാത്തതിന്റെ പ്രകടമായ ഉദാഹരണമാണ് മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീര്‍ത്തിച്ച നടപടിയെന്ന് കെ. സുധാകരന്‍ പറഞ്ഞു.

Read Also : പാര്‍ട്ടി കോണ്‍ഗ്രസ് സമ്മേളന വേദിയില്‍ കുഴഞ്ഞു വീണു: എംസി ജോസഫൈൻ ആശുപത്രിയിൽ

‘കോണ്‍ഗ്രസ് എം.എല്‍.എ, മന്ത്രി, എം.പി, കേന്ദ്ര മന്ത്രി, കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളില്‍ ഇരുന്നപ്പോള്‍ എന്തുകൊണ്ടാണ് കെ.വി തോമസിന് പിണറായി വിജയന്റെ മഹത്വം മനസ്സിലാകാതെ പോയത്. കെ.വി. തോമസ് നേരത്തെ കച്ചവടം നടത്തി ധാരണയായതാണ്. അതിന്റെ പുറത്താണ് ഇപ്പോഴത്തെ അദ്ദേഹത്തിന്റെ പ്രകടനങ്ങളെല്ലാം. അപ്പോള്‍ ഇല്ലാത്ത മഹത്വവും മാഹാത്മ്യവും വിധേയത്വവും വരും. അത് നട്ടെല്ലില്ലാത്ത വ്യക്തിത്വമില്ലാത്ത രാഷ്ട്രീയക്കാരുടെ ലക്ഷണമാണ്’, സുധാകരന്‍ ആരോപിച്ചു.

‘ഒന്നുമില്ലാത്ത കുടിലില്‍ നിന്നും വന്ന കെ.വി തോമസ് എന്ന നേതാവ് ഇന്ന് വളരെ സമ്പന്നനാണ്. മുക്കുവ കുടിലില്‍ നിന്നും വന്ന അദ്ദേഹത്തിന്റെ ആസ്തി ഇന്ന് എത്രയാണെന്ന് പരിശോധിക്കണം. ഇതൊക്കെയുള്ളപ്പോള്‍, കെ.വി തോമസിന് കോണ്‍ഗ്രസ് നല്ലതായിരുന്നു. അതൊന്നുമില്ലാത്തപ്പോള്‍ പിണറായി വിജയനാണ് നേതാവെങ്കില്‍, അത് അദ്ദേഹത്തിന്റെ രാഷ്ട്രീയ വ്യക്തിത്വമില്ലായ്മയാണ്’, സുധാകരന്‍ പറഞ്ഞു.

കെ റെയിലിനെ കുറിച്ചുള്ള അജ്ഞത കൊണ്ടാണ് കെ.വി. തോമസ് അതിനെ പിന്തുണയ്ക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് നട്ടെല്ലുണ്ടെങ്കില്‍ നടപടിയുണ്ടാകുമെന്നും കൂറും ശരീരവും ഒരിടത്താകണമെന്നും അദ്ദേഹം പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button