ThiruvananthapuramKeralaNattuvarthaLatest NewsNews

‘നാട്ടിൽ കലാപ കലുഷിതമായ അന്തരീക്ഷം വിതയ്ക്കാൻ പിസി ജോർജുമാരെ നിയോഗിക്കുന്നത് കേന്ദ്രസർക്കാരും ബിജെപിയും നേരിട്ട്’

തിരുവനന്തപുരം: വിവാദ പരാമർശത്തെ തുടർന്ന് അറസ്റ്റിലായ പിസി ജോർജിന് അനുഭാവവുമായി, കേന്ദ്രമന്ത്രി വി മുരളീധരൻ തിരുവനന്തപുരം എആർ ക്യാമ്പിൽ എത്തിയ സംഭവത്തിൽ പ്രതികരണവുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്. പിസി ജോർജിന്റെ നാവിൽ നിന്ന് വന്നതൊന്നും യാദൃശ്ചികല്ലെന്നും സംഘപരിവാർ തിരക്കഥയിലെ ആട്ടക്കാരനായിരുന്നു ജോർജെന്നും തെളിയിക്കുന്നതാണ് കേന്ദ്രമന്ത്രിയുടെ ഈ പിന്തുണയെന്ന് സനോജ് ആരോപിച്ചു.

അറസ്റ്റിനെതിരെ കേന്ദ്രമന്ത്രി നടത്തിയ പ്രസ്താവന, നിയമവാഴ്‌ചയോടുള്ള വെല്ലുവിളിയാണെന്ന് സനോജ് പറഞ്ഞു. നാട്ടിൽ കലാപ കലുഷിതമായ അന്തരീക്ഷം വിതയ്ക്കാൻ പിസി ജോർജുമാരെ നിയോഗിക്കുന്നത് കേന്ദ്രസർക്കാരും ബിജെപിയും നേരിട്ടാണെന്നാണ്, മുരളീധരന്റെ സന്ദർശനം വ്യക്തമാക്കുന്നതെന്നും സനോജ് ആരോപിച്ചു.

വികെ സനോജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

ഈദുൽ ഫിത്തർ: ജനങ്ങൾക്ക് ആശംസ അറിയിച്ച് ശൈഖ് മുഹമ്മദ്

വി മുരളീധരന്റെ ഇടപെടൽ; വെളിപ്പെടുന്നത് സംഘപരിവാർ ഗൂഢാലോചന- ഡിവൈഎഫ്ഐ കേന്ദ്രമന്ത്രി സ്ഥാനത്തിരിക്കുന്ന വ്യക്തി ഇന്ത്യൻ ഭരണഘടനയ്ക്ക് അനുസൃതമായി പ്രവർത്തിക്കാൻ ബാധ്യതയുള്ളയാളാണ്. മതവിശ്വാസത്തിനും ആരാധനയ്ക്കുമുള്ള സ്വാതന്ത്ര്യം ഉറപ്പു നൽകുന്ന മതേതരത്വം അടിസ്ഥാനഘടന ആയിട്ടുള്ള ഇന്ത്യയാണ് നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്നത്. അത് സംരക്ഷിക്കാൻ ഉത്തരവാദിത്തമുള്ള കേന്ദ്രമന്ത്രി ഒരു മതവിഭാഗത്തെ അപകീർത്തിപ്പെടുത്തി കലാപം ലക്ഷ്യമിട്ട് വിദ്വേഷ പ്രസംഗം നടത്തിയതിന് അറസ്റ്റിലായ പി.സി ജോർജ്ജിന് അനുഭാവവുമായി തിരുവനന്തപുരം എ ആർ ക്യാമ്പിൽ എത്തിയ സംഭവം ആരെയും ഞെട്ടിക്കുന്നതാണ്. അറസ്റ്റിനെതിരെ കേന്ദ്രമന്ത്രി നടത്തിയ പ്രസ്താവന നിയമവാഴ്‌ചയോടുള്ള വെല്ലുവിളിയാണ്.

പി. സി ജോർജിന്റെ നാവിൽ നിന്ന് വന്നതൊന്നും യാദൃശ്ചികല്ലെന്നും സംഘപരിവാർ തിരക്കഥയിലെ ആട്ടക്കാരനായിരുന്നു ജോർജ്ജെന്നും തെളിയിക്കുന്നതാണ് കേന്ദ്ര മന്ത്രിയുടെ ഈ പിന്തുണ. നാട്ടിൽ കലാപ കലുഷിതമായ അന്തരീക്ഷം വിതക്കാൻ പി. സി ജോർജ്ജുമാരെ നിയോഗിക്കുന്നത് കേന്ദ്ര സർക്കാരും ബിജെപിയും നേരിട്ടാണെന്ന് മുരളീധരന്റെ ഈ സന്ദർശനം അടിവരയിടുന്നു. പി സി ജോർജിന്റെ ‘ചുരുളി’നാവ് സംഘപരിവാർ വിലയ്ക്കെടുത്തിരിക്കുകയാണ്. കേരളത്തിലെ സാമുദായിക അന്തരീക്ഷം കലുഷിതമാക്കി കലക്കവെള്ളത്തിൽ നിന്ന് മീൻ പിടിക്കാനുള്ള ശ്രമങ്ങൾ ബിജെപി പലവട്ടം പയറ്റി തോറ്റതാണ്.

ചികിത്സാ പിഴവ്: ഡോക്ടറും ആശുപത്രിയും നഷ്ടപരിഹാരം നൽകാൻ വിധിച്ച് കോടതി

ബിജെപിക്ക് സഖ്യകക്ഷികളില്ലാതിരുന്ന കേരളത്തിൽ സാമുദായിക സംഘടനകളുടെ രാഷ്ട്രീയപാർട്ടി ഉണ്ടാക്കി വോട്ട് നേടാൻ നടത്തിയ നീക്കമൊക്കെ ഇതിന്റെ ഭാഗമായിരുന്നു. അതൊക്കെ പരാജയപ്പെട്ടപ്പോൾ ഈ മണ്ണിൽ കലാപമുണ്ടാക്കി നേട്ടമുണ്ടാക്കാം എന്ന ഗുജറാത്തി കുറുക്കൻമാരുടെ ഗൂഡാലോചനയാണ് കേന്ദ്രമന്ത്രി വി മുരളീധരന്റെ ഇടപെടലൂടെ വ്യക്തമാകുന്നത്. വി. മുരളീധരൻ നടത്തിയത് സത്യപ്രതിഞ്ജ ലംഘനമാണ്. വി മുരളീധരന്റെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button