ബെംഗളൂരു: ആട്ടിന്‍കുട്ടിയുടെ ജന്മദിനം ആഘോഷമാക്കി കര്‍ഷകന്‍. കർണാടകയിലെ ചിത്രദുര്‍ഗ ജില്ലയിലെ ഹിരിയൂര്‍ താലൂക്കിലുള്ള ടി.ബി.ഗൊള്ളരഹട്ടി ഗ്രാമത്തിലെ എസ്. കൃഷ്ണമൂര്‍ത്തിയാണ് കുഞ്ഞാടിന്റെ ജന്മദിനം ആഘോഷിച്ചത്. കൃഷ്ണമൂര്‍ത്തിയുടെ 30-ഓളം സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ക്ഷണിച്ചുവരുത്തി അഞ്ചുകിലോയുടെ കേക്ക് മുറിച്ചാണ് കുഞ്ഞാടിന്റെ ഒന്നാംജന്മദിനം ആഘോഷിച്ചത്.
Read Also: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്നചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു : യുവാവ് പൊലീസ് പിടിയിൽ
ആട്ടിന്‍കുട്ടിയെ വീട്ടിലെ ഒരംഗത്തെപ്പോലെയാണ് കൃഷ്ണമൂര്‍ത്തിയും ഭാര്യ മഞ്ജുളയും വളര്‍ത്തുന്നത്. കര്‍പ്പി എന്നു പേരിട്ടാണ് ആട്ടിന്‍കുട്ടിക്ക് വാത്സല്യം പകരുന്നത്. വീട്ടിലുണ്ടാക്കുന്ന ദോശയും ഇഡ്ഡലിയും ചപ്പാത്തിയുമുള്‍പ്പെടെ ആട്ടിന്‍കുട്ടിക്ക് നല്‍കുമെന്നും കൊതുകുകടിക്കുന്നത് ഒഴിവാക്കാന്‍ വീടിനകത്ത് ഫാനിന്റെ ചുവട്ടിലാണ് കെട്ടാറുള്ളതെന്നും കൃഷ്ണമൂര്‍ത്തി പറഞ്ഞു. തങ്ങള്‍ കൃഷിയിടത്തില്‍ പോയാല്‍ മടങ്ങിവരുന്നതുകാത്ത് വീടിനുമുമ്പില്‍ ആട്ടിന്‍കുട്ടി നില്‍ക്കുമെന്നും വൈകീട്ട് തങ്ങള്‍ വീട്ടിലെത്താതെ അത് വീട്ടിനകത്ത് വരില്ലെന്നും ദമ്പതിമാര്‍ പറയുന്നു.
Post Your Comments