തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിലൂടെ തന്നെ അപമാനിക്കുകയും പിന്തുടരുകയും ചെയ്‌തെന്ന, നടി മഞ്ജു വാര്യരുടെ പരാതിയിൽ സംവിധായകൻ സനൽ കുമാറിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. സനൽ കുമാറിൽ നിന്നുള്ള നിരന്തരമായ ശല്യം സഹിക്കവയ്യാതെയാണ് മഞ്ജു വാര്യർ കമ്മീഷണർ ഓഫീസിൽ പരാതി നൽകിയതെന്നാണ് പുറത്തു വരുന്ന വാർത്തകൾ. നടിയുടെ പരാതിയെ സംബന്ധിച്ചുള്ള നിർണായക വിവരങ്ങളാണ് ഇപ്പോൾ പുറത്തു വന്നിട്ടുള്ളത്.
മഞ്ജു വാര്യർ മാനേജർമാരുടെ തടവിലാണെന്നും ഏതുനിമിഷവും അവർ കൊല്ലപ്പെട്ടേക്കുമെന്ന് സംശയമുണ്ടെന്നും വ്യക്തമാക്കി സനൽ കുമാർ ശശിധരൻ കഴിഞ്ഞ ദിവസങ്ങളിൽ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. എന്നാൽ, സനൽകുമാർ ശശിധരൻ മഞ്ജു വാര്യരോട് പ്രേമാഭ്യർത്ഥന നടത്തിയിയിരുന്നെന്നും അതു നിരാകരിച്ചതിൻ്റെ പേരിൽ അപവാദ പ്രചരണവുമായി അദ്ദേഹം രംഗത്തെത്തിയെന്നുമാണ് മഞ്ജു വാര്യരുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
സനലിൻ്റെ ‘കയറ്റം’ എന്ന സിനിമയിൽ മഞ്ജു വാര്യർ നായികയായി അഭിനയിച്ചിരുന്നു. മഞ്ജു വാര്യരോട് തോന്നിയ പ്രണയം ലൊക്കേഷനിൽ വച്ച് സനൽ കുമാർ തുറന്നു പറഞ്ഞിരുന്നു. താര പരിവേഷമുള്ള ഒരു നടിയോട് സാധാരണ എല്ലാവർക്കും തോന്നുന്ന ഒരു ഇഷ്ടം എന്നതിൽ അപ്പുറം, മഞ്ജുവും കൂടെയുള്ളവരും അത് കാര്യമായി എടുത്തിരുന്നില്ല. എന്നാൽ, പിൻമാറാൻ ഒരുക്കമല്ലാതെ സനൽകുമാർ തുടർച്ചയായി പ്രണയാഭ്യര്‍ത്ഥന നടത്തുകയായിരുന്നു.
ടീനേജിൽ നിൽക്കുന്ന കോളേജ് കാമുകൻ കാമുകിയെ വർണ്ണിച്ച കത്തെഴുതുന്നത് പോലെയുള്ള മെസേജുകളാണ് സനൽകുമാർ മഞ്ജു വാര്യർക്ക് അയച്ചതെന്നാണ് നടിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുന്നത്. തുടർന്ന്, മഞ്ജുവും വേണ്ടപ്പെട്ടവരും സനലിനെ നേരിട്ട് വിളിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, അതൊന്നും വകവയ്ക്കാതെ സനൽ കുമാറിന്റെ പ്രണയാഭ്യർത്ഥനകളും ഫേസ്ബുക്ക് പോസ്റ്റുകളും വർദ്ധിച്ചു വന്നപ്പോഴാണ് പൊലീസിൽ പരാതി നൽകാൻ തീരുമാനിച്ചതെന്നാണ് ലഭ്യമായ വിവരം.
വിനോദയാത്രയ്ക്കായി ഊട്ടി തിരഞ്ഞെടുക്കുന്നവർ തീർച്ചയായും ടോയ് ട്രെയിന്‍ യാത്ര ചെയ്യണം
സംവിധായകൻ തനിക്കയച്ച മെസേജുകളുടേയും മെയിലിൻ്റെയും സ്‌ക്രീൻഷോട്ടുകളും റെക്കോഡുകളും സഹിതമാണ് മഞ്ജു പരാതി നൽകിയിട്ടുള്ളത്.
Post Your Comments