ThiruvananthapuramNattuvarthaLatest NewsKeralaNews

ലഹരി വിൽപ്പന: പലതവണ പൊലീസിന്റെ കൈയിൽ നിന്നും രക്ഷപ്പെട്ട കായിക അധ്യാപിക അടക്കം മൂന്ന് പേർ പിടിയിൽ

കൊച്ചി: വിദ്യാർത്ഥികളെയും ടെക്കികളെയും ലക്ഷ്യം വെച്ചുകൊണ്ട് ലഹരി വിൽപ്പന നടത്തിയ മൂവർ സംഘം പിടിയിൽ. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി കപ്പിൽ സനിൽ, തിരുവല്ല സ്വദേശി കുളങ്ങര അഭിമന്യു സുരേഷ്, തിരുവനന്തപുരം വള്ളക്കടവ് അമൃത എന്നിവരാണ് എറണാകുളം ഡാൻസാഫിന്റെയും ഇൻഫോപാർക്ക് പൊലീസിന്റെയും പിടിയിലായത്. ഇൻഫോപാർക്ക് പ്രദേശത്ത് ആയിരുന്നു ഇവർ ലഹരിമരുന്ന് വിൽപ്പന നടത്തിയിരുന്നത്.

വിദ്യാർത്ഥികൾക്കും ടെക്കികൾ ഉൾപ്പടെയുള്ള ജോലിക്കാർക്കും രാസലഹരി വിറ്റ സംഘമാണ് പിടിയിലായത്. അറസ്റ്റിലായ യുവതി കായിക അധ്യാപികയാണ്. കഴിഞ്ഞ കുറേ മാസങ്ങളായി ഇവർ പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഇവരുടെ ഇടപാടുകളിൽ സംശയം തോന്നി നടത്തിയ അന്വേഷണത്തിൽ ലഹരിമരുന്ന് വിൽപ്പനയിൽ ഇവർക്ക് നേരിട്ട് പങ്കുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. പലതവണ പിടികൂടാൻ ശ്രമിച്ചെങ്കിലും സംഘം രക്ഷപ്പെടുകയായിരുന്നു.

കഴിഞ്ഞ ദിവസവും രക്ഷപ്പെടാൻ ശ്രമിച്ച സംഘത്തെ പൊലീസ് സാഹസികമായി പിടികൂടുകയായിരുന്നു. അടുപ്പക്കാർക്കു മാത്രം രഹസ്യമായി ലഹരി വിറ്റിരുന്ന ഇവർക്ക് ബെംഗളൂരുവിൽ നിന്നാണ് ലഹരി ലഭിക്കുന്നത്. ഫോണുകളും സിംകാർഡുകളും മാറി മാറി ഉപയോഗിച്ചിരുന്നതിനാൽ പ്രതികളെ പിടികൂടുക വളരെ പ്രയാസമായിരുന്നെന്ന് പൊലീസ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button