KeralaLatest NewsNews

കേന്ദ്ര ഫണ്ടില്‍ പൂര്‍ത്തിയായ പാലത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് ബിജെപി പ്രതിനിധികളെ ഒഴിവാക്കി: പ്രതിഷേധവുമായി ബിജെപി

കേന്ദ്ര ഫണ്ടില്‍ നിര്‍മ്മിച്ച പാലത്തിന്റെ ക്രെഡിറ്റ് തട്ടിയെടുത്ത് സിപിഎം: മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യാനിരുന്ന പാലം ബിജെപി പ്രതിനിധികള്‍ തുറന്നുകൊടുത്തു

കോഴിക്കോട്: കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ടില്‍ പൂര്‍ത്തിയായ പാലത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് ബിജെപി പ്രതിനിധികളെ ഒഴിവാക്കിയതില്‍ പ്രതിഷേധം. ഇതിന്റെ ഭാഗമായി,
മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യാനിരുന്ന പാലം ബിജെപി ജനകീയ പ്രതിഷേധത്തിലൂടെ തുറന്നുകൊടുത്തു. കോഴിക്കോട്, മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന എളമരം കടവ് പാലമാണ് ബിജെപി പ്രവര്‍ത്തകര്‍ ജനകീയ പ്രതിഷേധത്തിലൂടെ തുറന്നത്.

Read Also: പെരിന്തൽമണ്ണയിലെ പ്രവാസിയുടെ കൊലപാതകത്തില്‍ മൂന്ന് പേർ അറസ്റ്റിൽ

തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിക്കാണ് പാലത്തിന്റെ ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. ഇരുവശത്തും കാവി റിബണ്‍ കെട്ടി മുറിച്ചാണ് ബിജെപി ഉദ്ഘാടനം നടത്തിയത്. തുടര്‍ന്ന്, പ്രവര്‍ത്തകര്‍ പാലത്തിലൂടെ കയറി മറുകരയെത്തി വാഹനങ്ങളും കടത്തിവിട്ടു. പാര്‍ട്ടി കോഴിക്കോട് ജില്ലാ അദ്ധ്യക്ഷന്‍ വി. കെ സജീവന്റെ നേതൃത്വത്തിലായിരുന്നു പരിപാടി.

35 കോടി കേന്ദ്ര ഫണ്ടുപയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പാലത്തിന്റെ ഉദ്ഘാടനം ബിജെപി വിരുദ്ധ വേദിയാക്കി മാറ്റാനായിരുന്നു ഉദ്ദേശം. കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധികളെ ആരെയും പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ലെന്നും വി.കെ സജീവന്‍ ചൂണ്ടിക്കാട്ടി.

എളമരം കടവ് പാലത്തിന് 35 കോടി രൂപയുടെ കേന്ദ്ര ഫണ്ട് അനുവദിച്ച് യാഥാര്‍ത്ഥ്യമാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്കും അഭിനന്ദനം അറിയിച്ചു കൊണ്ടുളള ബാനറുമായിട്ടാണ് പ്രവര്‍ത്തകര്‍ പാലം ഉദ്ഘാടനത്തിന് എത്തിയത്. സ്ത്രീകള്‍ അടക്കമുളള നാട്ടുകാര്‍ ബിജെപിയുടെ പ്രതിഷേധത്തില്‍ പങ്കാളികളായി.

പ്രതിഷേധ വിവരം അറിഞ്ഞതോടെ പോലീസ് എത്തി പാലത്തിന് മുകളില്‍ നിന്നിരുന്നവരെ പുറത്തിറക്കി ബാരിക്കേഡ് വെച്ച് പാലം അടച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button