Latest NewsKerala

ആലപ്പുഴയിലെ രാഹുലിനെ കാണാതായിട്ട് 17 കൊല്ലം: കാത്തിരിപ്പിന് വിരാമമിട്ട് പിതാവ് ജീവനൊടുക്കി

2005 മേയ് 18-നാണ് വീടിനു സമീപത്തെ മഞ്ഞിപ്പുഴ മൈതാനത്ത് ക്രിക്കറ്റ് കളിക്കിടെ രാഹുലിനെ കാണാതാകുന്നത്.

ആലപ്പുഴ: പതിനേഴു വര്‍ഷങ്ങള്‍ക്കു മുന്‍പ് ആലപ്പുഴ നഗരത്തില്‍നിന്നു കാണാതായ ഏഴുവയസ്സുകാരന്‍ രാഹുലിന്റെ അച്ഛനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ നഗരസഭ പൂന്തോപ്പ് വാര്‍ഡില്‍ രാഹുല്‍ നിവാസില്‍ എ.ആര്‍. രാജു (55) ആണ് മരിച്ചത്. ഞായറാഴ്ചയാണു സംഭവം. ഭാര്യ മിനി ജോലിക്കു പോയിരുന്ന സമയത്താണു സംഭവമെന്ന് പോലീസ് പറഞ്ഞു.

മകള്‍ ശിവാനി മുത്തശ്ശിയോടൊപ്പം ബന്ധുവീട്ടില്‍ പോയിരുന്നു. ഇവര്‍ തിരിച്ചെത്തി വാതിലില്‍ മുട്ടിയപ്പോള്‍ തുറന്നില്ല. സമീപത്തെ വീട്ടില്‍നിന്ന് ആളുകളെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. രാജു ഞായറാഴ്ച ജോലിക്കായുള്ള അഭിമുഖത്തിന് എറണാകുളത്തിനു പോയിരുന്നെന്നും വൈകിട്ടാണ് തിരികെയെത്തിയതെന്നും സമീപവാസികള്‍ പറഞ്ഞു. ഇക്കഴിഞ്ഞ 18നാണ് രാഹുലിനെ കാണാതായി 17 വര്‍ഷം പൂര്‍ത്തിയായത്.

2005 മേയ് 18-നാണ് വീടിനു സമീപത്തെ മഞ്ഞിപ്പുഴ മൈതാനത്ത് ക്രിക്കറ്റ് കളിക്കിടെ രാഹുലിനെ കാണാതാകുന്നത്. സംഭവത്തെത്തുടര്‍ന്ന്, ഗള്‍ഫില്‍ നിന്നു മടങ്ങിയെത്തിയ രാജു പിന്നീട് ശാരീരിക അസ്വസ്ഥതകളെത്തുടര്‍ന്ന്, ചികിത്സയിലായിരുന്നു. കൊവിഡ് പരിശോധനയ്ക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടം നടത്തും. നോര്‍ത്ത് പൊലീസ് മേല്‍നടപടി സ്വീകരിച്ചു. കണ്‍സ്യൂമര്‍ ഫെഡ് നീതി സ്റ്റോര്‍ ജീവനക്കാരിയാണ് ഭാര്യ മിനി. മകള്‍ ശിവാനി ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button