Latest NewsKeralaNews

‘തീവ്രവാദം ഇങ്ങനെ മുതുകില്‍ ചുമന്ന് നടക്കണോ? പയ്യനെ എത്രത്തോളം വര്‍ഗീയത കുടിപ്പിച്ചു കാണും?’: കെ.എന്‍.എം നേതാവ്

തീവ്രവാദം പച്ചക്ക് പറയുന്നവരെ ധീരന്മാരായി വാഴ്ത്തുന്ന തട്ടമിട്ട മൗലാനമാരെ സമുദായം തിരിച്ചറിയണം, 'ഫ്രണ്ടിനെ' വാഴ്ത്തുന്ന 'ഖാസിമിമാരെ' തിരിച്ചറിയണം: കെ.എന്‍.എം നേതാവ്

കോഴിക്കോട്: ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് റാലിയ്ക്കിടെ കുട്ടി നടത്തിയ വിദ്വേഷ മുദ്രാവാക്യത്തിനെതിരെ കെ.എന്‍.എം നേതാവ് ഡോ. എ ഐ അബ്ദുല്‍ മജീദ് സ്വലാഹി. റാലിയ്ക്കിടെ വര്‍ഗീയത തുപ്പിയത് യാദൃശ്ചികമാണെന്ന് കരുതാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ മുസ്‌ലിംങ്ങൾ ഇങ്ങനെയുള്ള മുദ്രാവാക്യങ്ങളെ ഭയപ്പെടണമെന്ന് അദ്ദേഹം വ്യക്തമാക്കി. തീവ്രവാദം പച്ചക്ക് പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരെ വാഴ്ത്തുകയും, വിവേകത്തോടെ ജീവിക്കുന്നവരെ പോഴാന്മാരായി ചിത്രീകരിക്കുകയും ചെയ്യുന്ന തട്ടമിട്ട മൗലനമാരെ സമുദായം തിരിച്ചറിയണമെന്നും അദ്ദേഹം തന്റെ ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.

അബ്ദുല്‍ മജീദ് സ്വലാഹിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:

തീവ്രവാദം ഇങ്ങനെ മുതുകില്‍ ചുമന്ന് നടക്കണോ? ആലപ്പുഴയില്‍ ആ കൊച്ച് വായില്‍ ഒതുങ്ങാത്ത വര്‍ഗ്ഗീയത തുപ്പിയത് യാദൃശ്ചികമാണെന്ന് കരുതാന്‍ വയ്യ. പയ്യനെ എത്രത്തോളം വര്‍ഗ്ഗീയത കുടിപ്പിച്ചു കാണും, ഇങ്ങനെ ഓക്കാനിക്കാന്‍. അതിലും വലിയ ഉഡായിപ്പുകളെല്ലാം യവന്മാര്‍ പുറത്തെടുക്കും. എഴുതികൊടുക്കുന്ന മുദ്രാവാക്യവും പഠിപ്പിച്ചു ,പരിശീലിപ്പിക്കുന്ന മുദ്രാവാക്യവുമുണ്ടാകും.

ഒരു സമുദായത്തിനെ അളക്കാനുള്ള അളവുകോല്‍ ഇനി ഈ പയ്യനും അവനെ ചുമക്കുന്നവരുമായിരിക്കുമോ?. കുട്ടി വെറുതെ പറയില്ല. യൂ ട്യൂബില്‍ അന്വേഷിച്ചാല്‍ ലബനോന്‍ ഹിസ്ബുല്ലയുടെ റാലി കാണാം. കുഞ്ഞുങ്ങള്‍ ചൂടന്‍ മുദ്രാവാക്യം വിളിച്ചു കൊടി വീശി ശ്രദ്ധാകേന്ദ്രമാകുന്നു.കോപ്പി അടിക്കുമ്പോള്‍ എല്ലാം വേണമല്ലോ. പ്രകടനങ്ങളില്‍ കുഞ്ഞുങ്ങളെ ചുമന്ന് ആവേശം കൊള്ളിക്കുന്നത് പുതുമയൊന്നുമല്ല.ഇത്ര കഷ്ടപ്പെട്ട് തന്നെ പച്ച വര്‍ഗീയത പറയണോ? വല്ലാതെ നാവ് കഴപ്പുണ്ടെങ്കില്‍ എന്തിനാ ഈ കുഞ്ഞിനെ കൊണ്ട് പാപഭാരം എടുപ്പിക്കുന്നത്.കേരളത്തിലെ മുസ്‌ലിംകളാണ് ഇജ്ജാതി മുദ്രാവാക്യങ്ങളെ ആദ്യം ഭയപ്പെടേണ്ടത്.

നമ്മുടെ മക്കളുടെ മസ്തിഷ്‌കത്തിലേക്കു തീവ്രവാദചിന്ത അടിച്ചുകേറ്റാന്‍ ശ്രമിക്കുന്ന സായുധസംഘങ്ങളെ ഒറ്റപ്പെടുത്തണം. കുഞ്ഞുങ്ങളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്ന തീവ്രവാദികള്‍ ഭീരുക്കളാണ്. തെക്കന്‍ ജില്ലകളിലെ മഹല്ല് ജമാഅത്തുകളില്‍ നുഴഞ്ഞു കയറി പൊതുസ്വീകാര്യത നേടി ‘ഫ്രണ്ടിനെ’ വാഴ്ത്തുന്ന ‘ഖാസിമിമാരെ’ തിരിച്ചറിയാന്‍ ഇനിയും സാധിക്കുന്നില്ലെങ്കില്‍ കുഞ്ഞുങ്ങള്‍ തോളില്‍ നിന്നും മരം കയറി ഇമ്മാതിരി വര്‍ഗ്ഗീയത ഇനിയും നീട്ടി തുപ്പും.

മുസ്‌ലിം ന്യുന പക്ഷം നേരിടുന്ന പ്രശ്‌നങ്ങളില്‍ അഭിപ്രായങ്ങള്‍ പറഞ്ഞു ,പയ്യെ തീവ്രവാദം പച്ചക്ക് പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരെ ധീരന്മാരായി വാഴ്ത്തുകയും വിവേകത്തോടെ ജീവിക്കുന്ന മുസ്ലിംകളെയും പോഴന്‍മാരായി ചിത്രീകരിക്കുകയും ചെയ്യുന്ന തട്ടമിട്ട മൗലാനമാരെ സമുദായം തിരിച്ചറിയണം.ഇന്ത്യയിലെ മുസ്ലിംകളുടെ സ്വാസ്ഥ്യം കെടുത്തുന്ന, അവരെ നാശത്തിലേക്ക് തള്ളുന്ന മിലിറ്റന്റു ഗ്രൂപ്പുകളെ നിലക്ക് നിര്‍ത്താന്‍ വിവേകമതികള്‍ ഒന്നിച്ചു നിന്നാല്‍ മാത്രം മതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button