KeralaLatest NewsNews

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൻ്റെ പരസ്യ പ്രചാരണം നാളെ അവസാനിക്കും.

 

എറണാകുളം:  തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൻ്റെ പരസ്യ പ്രചാരണം നാളെ അവസാനിക്കാനിരിക്കെ, കൊട്ടിക്കലാശം കേമമാക്കാനുള്ള തയാറെടുപ്പിലാണ് മുന്നണികൾ.
എൽ.ഡി.എഫിനായി കോടിയേരി ബാലകൃഷ്ണനും യു.ഡി.എഫിനായി പ്രതിപക്ഷ നേതാവ് വി.ഡി സതീശനും എൻ.ഡി.എയ്ക്കായി സുരേഷ് ഗോപിയും കേന്ദ്ര മന്ത്രി വി.മുരളീധരനും ഇന്ന് മണ്ഡലത്തിൽ എത്തും.

ജോ ജോസഫിനായി, കോടിയേരി ബാലകൃഷ്ണൻ, ഇ.പി ജയരാജൻ എന്നീ നേതാക്കളും വി. ശിവൻകുട്ടി, കെ.എൻ ബാലഗോപാൽ, വി.എൻ വാസവൻ, ആൻ്റണി രാജു എന്നിവരുൾപ്പടെയുള്ള മന്ത്രിമാരും ഇന്ന് പ്രചാരണത്തിന് നേതൃത്വം നൽകും.

യു.ഡി.എഫിനായി കോൺഗ്രസ് നേതൃത്വം ഒന്നാകെ തൃക്കാക്കരയിൽ കേന്ദ്രീകരിക്കും.

എ.എൻ രാധാകൃഷ്ണന് വോട്ടഭ്യർത്ഥിച്ച് 12 കേന്ദ്രങ്ങളിൽ ഇന്ന് സുരേഷ് ഗോപി പ്രസംഗിക്കും. കേന്ദ്രമന്ത്രി വി. മുരളീധരനും മണ്ഡലത്തിലെത്തും. വൈകുന്നേരത്തോടെ പി.സി ജോർജ് നയിക്കുന്ന റോഡ് ഷോ തൃക്കാക്കരയെ ഇളക്കി മറിക്കുമെന്നാണ് എൻ.ഡി.എയുടെ കണക്കുകൂട്ടല്‍. കെ. സുരേന്ദ്രനും, പി.കെ കൃഷ്ണദാസ് അടക്കമുള്ള നേതാക്കളും മണ്ഡലത്തിൽ സജീവമാണ്.

മെയ് 30 ന് നിശബ്ദ പ്രചാരണവും, 31 ന് തെരഞ്ഞെടുപ്പും നടക്കും. ജൂൺ 3നാണ് വോട്ടെണ്ണൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button