Latest NewsNewsIndia

‘ഒരു രാജ്യം, ഒരു മുതലാളി’എന്ന നയമാണ് ബി.ജെ.പിക്ക് ഉള്ളത്: ഉത്തർപ്രദേശിലെ വിദ്യാഭ്യാസ നിലവാരത്തെക്കുറിച്ച് അഖിലേഷ് യാദവ്

സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ നയം വൻകിട ബിസിനസുകാർക്ക് സമാനമാണ്.

ലക്നൗ: ഉത്തർപ്രദേശിലെ വിദ്യാഭ്യാസ നിലവാരത്തെ അപലപിച്ച് സമാജ്‌വാദി പാർട്ടി പ്രസിഡന്റ് അഖിലേഷ് യാദവ്. സംസ്ഥാന ബജറ്റിനെ കുറിച്ചുള്ള നിയമസഭാ ചർച്ചയിൽ പങ്കെടുക്കവെ യു.പിയുടെ വി​ദ്യാഭ്യാസ നിലവാരത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയായിരുന്നപ്പോൾ താൻ രാഹുൽ ഗാന്ധിയാണെന്ന് ഒരു സ്‌കൂൾ വിദ്യാർത്ഥി തെറ്റിദ്ധരിച്ചിരുന്നുവെന്നും വിദ്യാഭ്യാസ സൂചികയിൽ യു.പി താഴെ നിന്നും നാലാമതാണെന്നും അദ്ദേഹം പറഞ്ഞു. നിരവധി പ്രധാനമന്ത്രിമാരെ നൽകിയ സംസ്ഥാനത്തെ വിദ്യാഭ്യാസ നിലവാരം ഇതാണെന്നും നരേന്ദ്ര മോദി പോലും പ്രധാനമന്ത്രിയായത് ഇതേ സംസ്ഥാനം കാരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also:  ഭീതി വിതച്ചും കൊയ്തും വര്‍ഗീയവാദികള്‍ നാടിനെ നശിപ്പിക്കുന്നു : വി.എച്ച്.പി റാലിക്കെതിരെ ടി.എന്‍. പ്രതാപന്‍

‘ഒരിക്കൽ ഒരു പ്രൈമറി സ്‌കൂളിൽ പോയപ്പോൾ അവിടെ പഠിച്ച ഒരു വിദ്യാർത്ഥി എന്നെ തിരിച്ചറിഞ്ഞില്ല. ഞാൻ ആരാണെന്ന് അറിയുമോ എന്ന് ആ കുട്ടിയോട് ചോദിച്ചു. രാഹുൽ ഗാന്ധിയല്ലേ എന്നാണ് കുട്ടി നൽകിയ മറുപടി. കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ യു.പി ഒന്നാമതാണ്. സർക്കാരിന്റെ ഈ ബജറ്റ് പുകയും കണ്ണാടിയുമാണ്. ‘ഒരു രാജ്യം, ഒരു മുതലാളി’എന്ന നയമാണ് ബി.ജെ.പിക്ക് ഉള്ളത്. സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ നയം വൻകിട ബിസിനസുകാർക്ക് സമാനമാണ്’- അഖിലേഷ് യാദവ് കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button