Latest NewsNewsInternational

വസ്ത്രം ശരിയായ രീതിയിൽ ധരിക്കാത്ത സ്ത്രീകൾ മൃഗത്തെപ്പോലെയാണ്: പോസ്റ്ററുകളുമായി താലിബാൻ

പ്രത്യേകിച്ച് സ്‌ത്രീകൾക്കെതിരെയുള്ള നിയമ നടപടിയാണ് താലിബാൻ സ്വീകരിക്കുന്നത്.

കാബൂള്‍: ദിനംപ്രതി രാജ്യത്ത് കടുത്ത നിയമങ്ങൾ നടപ്പിലാക്കാനൊരുങ്ങി താലിബാൻ. ശരീരം പൂര്‍ണ്ണമായി മറയ്ക്കുന്ന രീതിയിലുള്ള വസ്ത്രം ധരിക്കാത്ത സ്ത്രീകളെ മൃഗത്തെപ്പോലെ കരുതുമെന്ന താലിബാന്‍ പോസ്റ്ററുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്. തെക്കന്‍ അഫ്ഗാന്‍ നഗരമായ കാണ്ഡഹാറിലുടനീളം ഇത്തരത്തിലുള്ള ബോർഡുകൾ പതിച്ചിട്ടുണ്ട്. എങ്ങനെയുള്ള വസ്ത്രമാണ് ധരിക്കേണ്ടതെന്നും ഇതില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് ലംഘിക്കുന്ന സ്ത്രീകള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും എതിരെ കര്‍ശന ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

ഇറുകിയതും ഇറക്കം കുറഞ്ഞതും ശരീരത്തിന്റെ അഴകളവുകള്‍ വ്യക്തമാക്കുന്നതുമായ വസ്ത്രം ധരിക്കുന്നത് പൊറുക്കാനാവാത്ത തെറ്റായാണ് കരുതുന്നത്. ഇപ്പോഴത്തെ ഉത്തരവ് അനുസരിക്കാത്ത സ്ത്രീകളുടെ ബന്ധുക്കളായ പുരുഷന്മാര്‍ സര്‍ക്കാര്‍ സര്‍വീസിലുണ്ടെങ്കില്‍ ആദ്യപടിയായി അവരെ സസ്പെന്‍ഡുചെയ്യും. ശക്തമായ താക്കീതും നല്‍കും. തുടര്‍ന്നും അനുസരണക്കേട് കാണിക്കുന്നെങ്കില്‍ അതികഠിന ശിക്ഷകള്‍ അനുഭവിക്കേണ്ടിവരും.

Read Also: പാകിസ്ഥാനുമായി യാതൊരു കരാറിലും ഏര്‍പ്പെട്ടിട്ടില്ല: ഇമ്രാന്‍ ഖാന്റെ വാദങ്ങളെ പൂര്‍ണ്ണമായി തള്ളി റഷ്യ

അതികഠിനമായ നിയമങ്ങളാണ് താലിബാൻ രാജ്യത്ത് നടപ്പിലാക്കുന്നത്. പ്രത്യേകിച്ച് സ്‌ത്രീകൾക്കെതിരെയുള്ള നിയമ നടപടിയാണ് താലിബാൻ സ്വീകരിക്കുന്നത്. എന്നാൽ, കടുത്ത നിയന്ത്രങ്ങള്‍ക്കെതിരെ തെരുവിലറങ്ങിയ സ്ത്രീകളെ അതിക്രൂരമായാണ് താലിബാന്‍ നേരിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button