Latest NewsNewsIndia

കനയ്യ ലാലിന്റെ ശരീരത്തിൽ 26 വെട്ടുകൾ: പ്രതിയായ റിയാസിനെ തൂക്കിക്കൊല്ലണമെന്ന് സഹോദരന്മാർ

ഉദയ്പൂർ: രാജസ്ഥാനിലെ ഉദയ്പൂർ നഗരത്തിൽ തയ്യൽക്കാരനെ ദാരുണമായി കൊലപ്പെടുത്തിയ സംഭവത്തിൽ സോഷ്യൽ മീഡിയയിൽ പ്രതിഷേധം. തയ്യൽക്കാരനായ കനയ്യ ലാൽ ആണ് കൊല്ലപ്പെട്ടത്. പ്രവാചക നിന്ദ നടത്തിയ നൂപുർ ശർമ്മയെ പിന്തുണച്ചതിനാണ് പ്രതികൾ കനയ്യയെ കൊലപ്പെടുത്തിയത്. ഈ സംഭവം സംസ്ഥാനത്തുടനീളം വർഗീയ സംഘർഷങ്ങൾക്ക് കാരണമായി. കനയ്യയുടെ കൊലപാതകത്തിനെതിരെ പ്രദേശവാസികൾ പ്രതിഷേധിച്ചു. ഇത് സംസ്ഥാനത്ത് ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാനും ഒരു മാസത്തേക്ക് സെക്ഷൻ 144 ചുമത്താനും രാജസ്ഥാൻ സർക്കാരിനെ പ്രേരിപ്പിച്ചു.

അതേസമയം, കനയ്യ ലാലിന്റെ കൊലപാതകം ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറി. അക്രമികൾക്ക് ഐ.എസുമായി ബന്ധമുണ്ടെന്ന് പ്രാഥമിക വിവരം ലഭിച്ചതിനെത്തുടർന്ന് ആണ് അന്വേഷണം എൻ.ഐ.എയ്ക്ക് കൈമാറിയത്. പ്രതികളിലൊരാളായ റിയാസിന് തീവ്രവാദ സംഘടനകളുമായുള്ള ബന്ധം കണ്ടെത്താൻ എൻ.ഐ.എ അന്വേഷണം ആരംഭിച്ചു. പാകിസ്ഥാൻ ആസ്ഥാനമായുള്ള ദവത്ത്-ഇ-ഇസ്‌ലാമി ഭീകര സംഘടനയുമായി റിയാസിന് ബന്ധമുണ്ടെന്നാണ് റിപ്പോർട്ടുകൾ.

Also Read:ഇന്ത്യയില്‍ മതപഠന കേന്ദ്രങ്ങളെ കര്‍ശനമായ നിരീക്ഷണങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിധേയമാക്കണം: ഹിന്ദു ഐക്യവേദി നേതാവ്

കനയ്യ ലാലിന്റെ കൊലപാതകത്തിൽ പ്രതിയായ റിയാസിന്റെ സഹോദരന്മാർ നടത്തിയ പ്രതികരണവും ശ്രദ്ധേയമായി. പ്രതി റിയാസിനെ തൂക്കിക്കൊല്ലണമെന്ന് സഹോദരന്മാർ ആവശ്യപ്പെട്ടു. തങ്ങളുടെ സഹോദരനെ ശിക്ഷിക്കുകയും തൂക്കിലേറ്റുകയും ചെയ്യണമെന്ന് ഉദയ്പൂർ കൊലപാതക കേസിലെ മുഖ്യപ്രതി റിയാസ് അൻസാരിയുടെ നാല് സഹോദരന്മാർ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.

‘ഈ കുറ്റത്തിന് ഞങ്ങളുടെ സഹോദരനെ തൂക്കിക്കൊല്ലണം’, അവർ പറഞ്ഞു.

അതേസമയം, കൊല്ലപ്പെട്ട കനയ്യ ലാലിന്റെ ശരീരത്തിൽ 26 വെട്ടുകൾ കണ്ടെത്തിയതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ചൊവ്വാഴ്ചയാണ് രണ്ട് പ്രതികൾ ചേർന്ന് കനയ്യ ലാലിനെ മൂർച്ചയേറിയ ആയുധങ്ങളാൽ വെട്ടിക്കൊന്നത്. കനയ്യ ലാലിന്റെ ശവസംസ്‌കാര ചടങ്ങിനിടെ പ്രതിഷേധക്കാർ ഒരു കാർ കത്തിച്ചതായി റിപ്പോർട്ടുകളുണ്ട്.

ഞെട്ടിപ്പിക്കുന്ന കൊലപാതകത്തെ അപലപിച്ചുകൊണ്ട് ഡൽഹി ജുമാ മസ്ജിദിലെ ഷാഹി ഇമാം സയ്യിദ് അഹമ്മദ് ബുഖാരി രംഗത്തെത്തി. ‘ഉദയ്പൂരിലെ ക്രൂരമായ കൊലപാതകം മാനവികതയെ ഉലച്ചിരിക്കുന്നു. ഇത് ഭീരുത്വം മാത്രമല്ല, ഇസ്ലാമികമല്ലാത്തതും നിയമവിരുദ്ധവും മനുഷ്യത്വരഹിതവുമാണ്. എല്ലാ ഇന്ത്യൻ മുസ്ലീങ്ങൾക്കും വേണ്ടി ഞാൻ ഇതിനെ ശക്തമായി അപലപിക്കുന്നു’, അദ്ദേഹം വ്യക്തമാക്കി.

Also Read:4 ദിവസത്തിൽ ഒന്നര ലക്ഷത്തിലധികം രജിസ്ട്രേഷൻ: യുവാക്കൾ വലിയ താല്പര്യമാണ് അഗ്നിവീർ വായുവിനോട് കാണിക്കുന്നതെന്ന് എയർ മാർഷൽ

സംഭവത്തിന്റെ പൂർണ ഉത്തരവാദിത്തം രാജസ്ഥാൻ സക്കാരിനാണെന്ന് ബി.ജെ.പി നേതാവ് രാജ്യവർധൻ റാത്തോഡ് ആരോപിച്ചു. രാജസ്ഥാനിൽ ഇത്തരം സംഭവങ്ങൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. സംസ്ഥാനത്ത് തീവ്രവാദ സംഘടനകൾ തഴച്ചുവളരുകയാണ്. സംസ്ഥാന സർക്കാർ നേരിട്ടോ അല്ലാതെയോ അവരെ പ്രകോപിപ്പിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു.

നിരവധി മുസ്ലീം സംഘടനകൾ കൊലപാതകത്തെ അപലപിച്ച് രംഗത്തെത്തി. കനയ്യ ലാലിന്റെ കൊലപാതകം ‘അനിസ്ലാമികം’ ആണെന്ന് മതനേതാക്കൾ പറഞ്ഞു.

‘നിയമം നിങ്ങളുടെ കൈയിലെടുക്കുന്നത് അങ്ങേയറ്റം അപലപനീയവും ഖേദകരവും വിരുദ്ധവുമാണ്. ഇത് ഇസ്‌ലാമികമല്ല’, അഖിലേന്ത്യ മുസ്ലീം വ്യക്തിനിയമ ബോർഡ് (എഐഎംപിഎൽബി) വ്യക്തമാക്കി.

‘ഏതെങ്കിലും മതപരമായ വ്യക്തിത്വത്തെ അപകീർത്തിപ്പെടുത്തുന്നത് ഗുരുതരമായ കുറ്റകൃത്യമാണ്. മുഹമ്മദ് നബിക്കെതിരെ (മുൻ) ബി.ജെ.പി വക്താവ് നൂപുർ ശർമ പറഞ്ഞ അപകീർത്തികരമായ വാക്കുകൾ മുസ്ലീം സമുദായത്തിന് വളരെ വേദനാജനകമാണ്. ഈ കുറ്റകൃത്യത്തിനെതിരായ സർക്കാരിന്റെ നിഷ്‌ക്രിയത്വം നമ്മുടെ മുറിവിൽ ഉപ്പു പുരട്ടലല്ലാതെ മറ്റൊന്നുമല്ല. ഇതൊക്കെയാണെങ്കിലും, നിയമം കൈയിലെടുക്കാൻ ആരെയും അനുവദിക്കില്ല. ഒരാളെ കുറ്റവാളിയായി പ്രഖ്യാപിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്നത് അത്യന്തം അപലപനീയമാണ്’, എ.ഐ.എം.പിഎൽബി ജനറൽ സെക്രട്ടറി ഹസ്രത്ത് മൗലാന ഖാലിദ് സൈഫുള്ള റഹ്മാനി പറഞ്ഞു.

അതേസമയം, ബറേൽവി-സുന്നി മുസ്‌ലിംകളുടെ സംഘടനയായ തൻസീം ഉലമ-ഇ-ഇസ്‌ലാം എന്നറിയപ്പെടുന്ന ഓൾ ഇന്ത്യ തൻസീം ഉലമ-ഇ-ഇസ്‌ലാമും (എ.ഐ.ടി.യു.ഐ.) ഒരു പ്രസ്താവന ഇറക്കി. പ്രവാചക നിന്ദ വേദനിപ്പിച്ചിട്ടുണ്ടെന്ന് പറഞ്ഞ സംഘടനാ, ഉദയ്പൂർ സംഭവം ഇന്ത്യയിലെ മുഴുവൻ മുസ്ലീം സമൂഹത്തിനും നാണക്കേടുണ്ടാക്കിയെന്നും പറഞ്ഞു.

അതേസമയം, താലിബാന്റെയോ ഐഎസിന്റെയോ ആശയങ്ങൾ ഉയർത്തിപ്പിടിക്കുന്ന തീവ്ര മുസ്‌ലിംകളോട് ഞങ്ങൾക്ക് സഹതാപം കാണിക്കാൻ കഴിയില്ലെന്ന് ഇന്ത്യൻ മുസ്‌ലിംസ് ഫോർ സെക്യുലർ ഡെമോക്രസി (ഐഎംഎസ്‌ഡി) പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button