KeralaLatest NewsNews

‘അവരുടെ കുടുംബത്തില്‍ 60 കിലോ ധാന്യം കരുതലുണ്ടായിരുന്നു’: വ്യാജവാര്‍ത്തയാണെന്ന് മന്ത്രി രാധാകൃഷ്ണന്‍

പത്തനംതിട്ട: ളാഹ മഞ്ഞത്തോട് താമസിക്കുന്ന ആദിവാസി കുടുംബം പട്ടിണി മൂലം പച്ച ചക്ക തിന്നുവെന്ന വാർത്ത വ്യാജമാണെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍. ആദിവാസി സമൂഹം പട്ടിണി അനുഭവിക്കാതിരിക്കുന്നതിനുള്ള എല്ലാ ഇടപെടലുകളും സര്‍ക്കാര്‍ നടത്തിയിട്ടുണ്ടെന്നും ഇപ്പോൾ പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്നും അദ്ദേഹം പറയുന്നു. പ്രദേശത്ത് പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെയും ഭക്ഷ്യ വിതരണ വകുപ്പിന്റെയും സേവനങ്ങള്‍ കൃത്യമായി എത്തിച്ചേരുന്നുണ്ടെന്നും, പ്രസ്തുത കുടുംബത്തില്‍ 60 കിലോ ധാന്യങ്ങള്‍ കരുതല്‍ ഉണ്ടായിരുന്നെന്നും മന്ത്രി രാധാകൃഷ്ണന്‍ അവകാശപ്പെട്ടു.

അതേസമയം, വിഷയം ചർച്ചയായതിനെ തുടർന്ന് മന്ത്രി ജി.ആർ. അനിലിന്റെ അടിയന്തര ഇടപെടലിൽ ഭക്ഷ്യ ധാന്യങ്ങൾ ഇവരുടെ വീട്ടിലെത്തിച്ചിരുന്നു. തങ്ക കേശവൻ, തങ്കമണി എന്നിവരടങ്ങുന്ന ആറംഗ കുടുംബം ഭക്ഷ്യധാന്യമില്ലാതെ കഴിയുന്നു എന്ന വാർത്തയുടെ അടിസ്ഥാനത്തിൽ പത്തനംതിട്ട ജില്ലാ സപ്ലൈ ഓഫിസറോട് മന്ത്രി ജി.ആർ. അനിൽ സ്ഥലം സന്ദർശിച്ച് അടിയന്തര നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകുകയായിരുന്നു. റാന്നി താലൂക്ക് സപ്ലൈ ഓഫീസർ പ്രദേശത്തെത്തി ഓരോ കുടുംബത്തിനും 41 കിലോ ഭക്ഷ്യധാന്യം വീതം വിതരണം ചെയ്തു.

വഴിയരികിൽ ആഹാരം തേടിയിറങ്ങിയ കുടുംബം മഴയത്തു പച്ച ചക്ക പങ്കിട്ടു കഴിക്കുന്ന ദുരവസ്ഥയിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു. വിശന്നു വലഞ്ഞ കുടുംബം പച്ചച്ചക്ക പങ്കുവച്ച് കഴിക്കുന്ന ചിത്രം മനോരമയിൽ കണ്ട കമ്മീഷൻ അംഗം വി.കെ.ബീനാകുമാരിയാണ് വിഷയത്തിൽ ഇടപെട്ടത്. പത്തനംതിട്ട കലക്ടർ ആവശ്യമായ നടപടികൾ സ്വീകരിച്ച ശേഷം രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button