News

‘യുപിക്ക് പിന്നാലെ ബുൾഡോസർ ആക്ഷനുമായി ഇസ്രായേൽ’: സുരക്ഷാ ഉദ്യോഗസ്ഥനെ വധിച്ച പാലസ്തീനികളുടെ വീടുകൾ തകർത്തു

ജറുസലേം: ഇസ്രായേലി സുരക്ഷാ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ ഹമാസ് ഭീകരരുടെ വീടുകൾ തകർത്ത് ഇസ്രായേലി സുരക്ഷാ സേന. വെസ്റ്റ് ബാങ്ക് സെറ്റിൽമെന്റിലാണ് സംഭവം നടന്നത്. സമി അസ്സി, യഹിയ മരേയ് എന്നി ഭീകരരുടെ വീടുകളാണ് തകർത്തത്.

ഏപ്രിൽ 29നാണ് സുരക്ഷാ പരിശോധനക്കിടെ വ്യാഷ്ലേവ് ഗൊലെവ് എന്ന സുരക്ഷാ ഉദ്യോഗസ്ഥന് നേരെ തീവ്രവാദികൾ വെടിയുതിർത്തത്. തുടർന്ന്, കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് ഹമാസ് രംഗത്തുവന്നിരുന്നു. പിന്നീട്, ഇസ്രായേൽ നടത്തിയ അന്വേഷണത്തിൽ തീവ്രവാദികൾ പിടിയിലാവുകയായിരുന്നു.

ഇസ്രായേലിന്റെ നടപടിക്കെതിരെ പ്രതിഷേധവുമായി പ്രദേശവാസികൾ രംഗത്തുവന്നിരുന്നു. എന്നാൽ, സൈന്യം ഇതൊന്നും വകവെക്കാതെ വീടുകള്‍ തകർത്തു. ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും കുറ്റവാളികൾക്കെതിരെ ബുൾഡോസർ ആക്ഷനാണ് എടുക്കുന്നത്. ഇസ്രായേൽ സൈനിക നടപടിയുടെ ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button