Latest NewsKeralaCinemaMollywoodNewsEntertainment

സംഘടനയുടെ ഒരു നേതാവും അദ്ദേഹത്തെ വിളിച്ചിട്ടില്ല, കളവുകള്‍ പറഞ്ഞ് കയ്യടി വാങ്ങുന്നത് നല്ലതല്ല: ഷാരിസിനെതിരെ എസ്.ഡി.പി.ഐ

കോഴിക്കോട്: എസ്.ഡി.പി.ഐയുടെ ഫിലിം ക്ലബ്ബിന്റെ ഉദ്ഘാടന ചടങ്ങിനായി എസ്.ഡി.പി.ഐയിലെ ഒരു നേതാവ് തന്നെ വിളിച്ചുവെന്ന തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദിന്റെ പ്രസ്താവന തള്ളി എസ്.ഡി.പി.ഐ. സംഘടനയിൽ നിന്നും ആരും ഷാരിസിനെ വിളിച്ചിട്ടില്ലെന്ന് സംഘടനയുടെ സംസ്ഥാന സെക്രട്ടറി കെ.കെ അബ്ദുല്‍ ജബ്ബാർ പറയുന്നു. കളവുകള്‍ പറഞ്ഞ് കയ്യടി വാങ്ങുന്നത് നല്ലതല്ലെന്നും അദ്ദേഹം പരിഹസിച്ചു. ഇത്തരമൊരു സിനിമ എടുത്തതിന്‍റെ പ്രതിസന്ധി ലഘൂകരിക്കാനോ, അവാർഡ് നേട്ടത്തിനായിട്ടോ ആണ് തിരക്കഥാകൃത്ത് അത്തരമൊരു പ്രസ്താവന നടത്തിയതെന്നാണ് ജബ്ബാർ ആരോപിക്കുന്നത്.

യൂത്ത് കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിരത്തിൽ സംസാരിക്കുമ്പോഴായിരുന്നു ഷാരിസിന്റെ വെളിപ്പെടുത്തൽ. ജന ഗണ മന റിലീസ് ചെയ്തതിന് ശേഷം എസ്.ഡി.പി.ഐയുടെ നേതാവ് അവരുടെ ഫിലിം ക്ലബ്ബിന്റെ ഉദ്ഘാടന ചടങ്ങിന് വിളിച്ചു. സിനിമയുടെ സംവിധായകന്‍ ഡിജോ ജോസ് ആന്റണിയെ എന്തുകൊണ്ട് വിളിച്ചില്ലെന്ന് താൻ ചോദിച്ചപ്പോൾ അവര്‍ പറഞ്ഞത് ഞങ്ങള്‍ക്ക് വേണ്ടത് നിങ്ങളെയാണ് എന്നാണെന്നായിരുന്നു ഷാരിസ് വെളിപ്പെടുത്തിയത്. അവര്‍ക്ക് വേണ്ടത് എന്റെ പേരിന്റെ അറ്റത്തുള്ള മുഹമ്മദിനെയായിരുന്നു എന്ന് മനസ്സിലാക്കിയ താൻ വരില്ലെന്ന് പറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അബ്‌ദുൽ ജബ്ബാറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

ജനഗണമന എന്ന സിനിമയുടെ തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദ് കഴിഞ്ഞ ദിവസം ഒരു മുസ്ലിം വിദ്യാര്‍ത്ഥി സംഘടനയുടെ വേദിയില്‍ വച്ച് എസ്ഡിപിഐയുടെ പേര് അനാവശ്യമായി വലിച്ചിഴച്ചത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. എസ്ഡിപിഐ ഒരു പ്രോഗ്രാമിന് ക്ഷണിച്ചുവെന്നും അവര്‍ക്ക് വേണ്ടത് തന്റെ പേരിന്റെ അറ്റത്തുള്ള മുഹമ്മദ് എന്നായിരുന്നുവെന്നുമുള്ള ഒരു പരാമര്‍ശമാണ് അദ്ദേഹം നടത്തിയത്.

എസ്ഡിപിഐക്ക് ഒരു ഫിലിം ക്ലബ്ബ് ഇല്ല എന്നിരിക്കെയാണ് ഫിലിം ക്ലബ് ഉദ്ഘാടന വേദിയിലേക്ക് ക്ഷണിച്ചുവെന്ന് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ഇങ്ങിനെയൊരു പരാമര്‍ശം നടത്തിയത് ഇത്തരമൊരു സിനിമ എടുത്തതിന്റെ പ്രതിസന്ധി ലഘൂകരിക്കാനോ, അവാര്‍ഡ് നല്‍കുന്ന കേന്ദ്രങ്ങളെ പ്രീതിപ്പെടുത്താനോ ആണ് എന്ന് സംശയിക്കുന്നു. എസ്ഡിപിഐയുടെ ഏതെങ്കിലും ഒരു നേതാവ് അദ്ദേഹത്തെ വിളിക്കുകയോ ബന്ധപ്പെടുകയോ ചെയ്തിട്ടില്ല. കുറഞ്ഞത് അദ്ദേഹത്തെ ബന്ധപ്പെട്ട ആളുടെ ഫോണ്‍ നമ്പറെങ്കിലും വെളിപ്പെടുത്താന്‍ തയ്യാറാകണം. ഇത്തരം കളവുകള്‍ പറഞ്ഞ് മറുപക്ഷത്തിന്റെ കൈയ്യടി വാങ്ങുന്നത് ഒരു സത്യസന്ധനായ കലാകാരന് ചേര്‍ന്നതല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button