Latest NewsNewsIndia

വിവാഹം കഴിക്കാന്‍ സാധിക്കില്ലെന്ന ലിവ് ഇന്‍ പങ്കാളിയുടെ വെളിപ്പെടുത്തല്‍, യുവതി പങ്കാളിയെ കൊലപ്പെടുത്തി

തുളസി നികേതനിലുള്ള ഫ്‌ളാറ്റില്‍ ഫിറോസുമായി ലിവ്-ഇന്‍ റിലേഷന്‍ഷിപ്പില്‍ ജീവിക്കുകയായിരുന്നു പ്രീതി

ഗാസിയാബാദ്: ലിവ് ഇന്‍ പാര്‍ട്ണറായ യുവാവിനെ കൊലപ്പെടുത്തി ട്രോളി ബാഗില്‍ ഒളിപ്പിച്ച സംഭവത്തില്‍ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. പ്രീതി ശര്‍മ്മയെയാണ് ഗാസിയാബാദ് പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ പങ്കാളിയായ ബാര്‍ബര്‍ ഫിറോസാണ് കൊല്ലപ്പെട്ടത്.

Read Also: കൊവിഡ് ബാധിതയായ ഓസ്‌ട്രേലിയൻ താരത്തിന് കളിക്കാൻ അനുമതി: വിവാദം പുകയുന്നു

ഫിറോസിനെ റേസര്‍ ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കൊലയ്ക്ക് ശേഷം മൃതദേഹം ട്രോളി ബാഗിലാക്കി ട്രെയിനില്‍ ഉപേക്ഷിക്കാനായിരുന്നു യുവതിയുടെ പദ്ധതി.

പ്രീതി ശര്‍മ്മ, ദീപക് യാദവ് എന്നയാളുമായി മുമ്പ് വിവാഹിതയായിരുന്നുവെന്നും എന്നാല്‍, നാല് വര്‍ഷം മുമ്പ് വേര്‍പിരിഞ്ഞെന്നും പോലീസ് പറഞ്ഞു. അതിനുശേഷം, തുളസി നികേതനിലുള്ള ഫ്‌ളാറ്റില്‍ ഫിറോസുമായി ലിവ്-ഇന്‍ റിലേഷന്‍ഷിപ്പില്‍ ജീവിക്കുകയായിരുന്നു പ്രീതി. വിവാഹം കഴിക്കാന്‍ ഫിറോസിനോട് പ്രീതി സമ്മര്‍ദം ചെലുത്തിയിരുന്നെങ്കിലും, ഫിറോസിന് സമ്മതമല്ലായിരുന്നു. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നു.

വിവാഹത്തെ ചൊല്ലി ഓഗസ്റ്റ് 7ന് ഇരുവരും തമ്മിലുള്ള വഴക്ക് മൂര്‍ച്ഛിക്കുകയും ഫിറോസിനെ പ്രീതി റേസര്‍ ഉപയോഗിച്ച് ആക്രമിക്കുകയും കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന്, ഡല്‍ഹിയിലെ സീലംപൂരില്‍ നിന്ന് ട്രോളി ബാഗ് വാങ്ങുകയും ഫിറോസിന്റെ മൃതദേഹം പ്ലാസ്റ്റിക് കയര്‍ കൊണ്ട് കെട്ടി ബാഗിലാക്കുകയുമായിരുന്നു.

ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ പ്രീതി ട്രോളി ബാഗ് ഗാസിയാബാദ് റെയില്‍വേ സ്റ്റേഷനിലേക്ക് കൊണ്ടുപോയി, ഇതിനിടെ തുളസി നികേതന്റെ സമീപത്ത് പട്രോളിംഗ് നടത്തിയ പോലീസിന് സംശയം തോന്നി യുവതിയെ ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button