ThiruvananthapuramLatest NewsKeralaNattuvarthaNews

‘ഒടുവില്‍ തത്ത്വമസി എന്നെഴുതേണ്ടി വരും: സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസ്‌ ആക്രമണത്തിൽ പ്രതികരിച്ച് കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിനെതിരായ ആക്രമണത്തിൽ പ്രതികരിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ രംഗത്ത്. ആക്രമണത്തിന് പിന്നില്‍ ബി.ജെ.പി ആണെന്ന ആരോപണം സുരേന്ദ്രന്‍ നിഷേധിച്ചു. ഓഫീസ്‌ ആക്രമണവുമായി ആര്‍.എസ്.എസിനോ ബി.ജെ.പിക്കോ യാതൊരു ബന്ധവുമില്ലെന്നും ബി.ജെ.പി ഇത്തരം കാര്യങ്ങളുടെ പിന്നാലെ പോകില്ലെന്നും കെ. സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമണം സി.പി.എമ്മിന്റെ തന്നെ തിരക്കഥയാണെന്നും മനഃപൂർവ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് പാര്‍ട്ടിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമമാണ് ഇതെന്നും കെ. സുരേന്ദ്രന്‍ കൂട്ടിച്ചേർത്തു. ലോകായുക്ത ബില്‍, സര്‍വ്വകലാശാല വിവാദം, തുടങ്ങിയവയിലടക്കം സി.പി.എം വലിയ ജനപ്രതിഷേധം നേരിടുന്നുണ്ടെന്നും ലോകായുക്തയുടെ കഴുത്തുഞെരിച്ചു ഇല്ലാതാക്കാനുള്ള നീക്കത്തില്‍ ഘടകകക്ഷികളില്‍ നിന്നടക്കം വലിയ പ്രതിഷേധമാണ് സി.പി.എം നേരിടുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

‘കലാപം ഉണ്ടാക്കാനാണ് ആർ.എസ്.എസും ബി.ജെ.പിയും ശ്രമിച്ചത്, സി.പി.എം ഓഫീസ് ആക്രമണം ബി.ജെ.പി നേതൃത്വത്തിന്റെ അറിവോടെ’

‘സി.പി.എമ്മിന്റെ പ്രവര്‍ത്തകര്‍ തന്നെയാണ് സി.പി.എമ്മിന്റെ ഓഫീസും ആക്രമിച്ചത്. എ.കെ.ജി സെന്റര്‍ ആക്രമണം പോലെയാണിത്. എ.കെ.ജി സെന്റര്‍ ആക്രമിച്ചതും നീ തന്നെ, ഷിബു സ്വാമിയുടെ ഓഫീസ് ആക്രമിച്ചതും നീ തന്നെ, ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമിച്ചതും നീ തന്നെ, അന്വേഷിക്കാന്‍ പോയാല്‍ പോലീസിന് ഒടുവില്‍ കുറ്റപത്രത്തില്‍ തത്ത്വമസി എന്ന് എഴുതേണ്ടി വരും. സി.പി.എമ്മിനെതിരേ ഉയര്‍ന്നുവന്ന ഗുരുതരമായ ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമാണ് ഇത്’ കെ.സുരേന്ദ്രൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button