Latest NewsKerala

അനാരോഗ്യം: യെച്ചൂരിയും പിണറായിയും കോടിയേരിയെ കണ്ടു, ചികിത്സയ്ക്കായി ചെന്നൈയിലേക്ക് മാറ്റും

തിരുവനന്തപുരം: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള നേതാക്കള്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ കണ്ടു. അനാരോഗ്യം മൂലം വിശ്രമത്തിലുള്ള അദ്ദേഹത്തെ ഫ്‌ളാറ്റിലെത്തിയാണ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയത്. പോളിറ്റ്ബ്യൂറോ അംഗം എം.എ.ബേബിയും ഒപ്പമുണ്ടായിരുന്നു.

പാര്‍ട്ടി സെക്രട്ടറി സ്ഥാനം ഒഴിയാന്‍ കോടിയേരി സന്നദ്ധത അറിയിച്ച സാഹചര്യത്തിലാണ് കൂടിക്കാഴ്ചയെന്നാണ് സൂചന. ഇന്ന് രാവിലെ ചേര്‍ന്ന യോഗങ്ങള്‍ക്ക് ശേഷമാണ് നേതാക്കള്‍ കോടിയേരിയുടെ ഫ്‌ളാറ്റിലെത്തിയത്. പാര്‍ട്ടി നേതൃത്വത്തില്‍ നിന്ന് പൂര്‍ണ്ണമായും മാറിനില്‍ക്കാനുള്ള ആവശ്യമാണ്‌ കോടിയേരി നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. എന്നാല്‍ പൂര്‍ണ്ണമായും മാറിനില്‍ക്കേണ്ടതില്ലെന്നും അവധിയെടുത്ത് മാറി നിന്നാല്‍ പോരെയെന്നും നേതാക്കള്‍ കോടിയേരിയോട് ആരാഞ്ഞു.

ചികിത്സയ്ക്കായി കോടിയേരി നാളെ ചെന്നൈയിലേക്ക് പോകുമെന്നാണ് വിവരം. മുഖ്യമന്ത്രിയടക്കമുള്ള നേതാക്കളുടെ സന്ദര്‍ശനത്തോടെയാണ് ചെന്നൈയില്‍ ചികിത്സ നടത്തുന്ന കാര്യം തീരുമാനമാക്കിയത്. കോടിയേരിക്ക് പകരക്കാരനെ കണ്ടെത്തുക എന്നതടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്‌-സമിതി യോഗങ്ങള്‍ ഇന്നും നാളെയുമായി നടക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button