Latest NewsNewsInternational

2022ലെ ഏറ്റവും വലിയ ചുഴലിക്കൊടുങ്കാറ്റ് കടലില്‍ ശക്തി പ്രാപിക്കുന്നു: മണിക്കൂറില്‍ 257 മുതല്‍ 314 കിലോമീറ്റര്‍ വരെ വേഗത

ജപ്പാനിലെ ഒക്കിനാവയില്‍നിന്ന് 230 കിലോമീറ്റര്‍ അകലെയാണ് കാറ്റ്

ടോക്കിയോ: 2022 ലെ ഏറ്റവും വലിയ ചുഴലിക്കൊടുങ്കാറ്റ് വരുന്നു. കിഴക്കന്‍ ചൈനാ കടലില്‍ ചുഴലിക്കൊടുങ്കാറ്റ് ശക്തി പ്രാപിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ജപ്പാനെയും ചൈനയുടെ കിഴക്കന്‍ തീരങ്ങളെയും ഫിലിപ്പീന്‍സിനെയും കാറ്റ് സാരമായി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഹിന്നനോര്‍ എന്നു പേരിട്ടിരിക്കുന്ന ചുഴലിക്കൊടുങ്കാറ്റിന് മണിക്കൂറില്‍ 160 മൈല്‍ മുതല്‍ 195 മൈല്‍ വരെ (257 മുതല്‍ 314 വരെ കിലോമീറ്റര്‍) വേഗം കൈവരിക്കാന്‍ സാധിക്കും. യുഎസ് ചുഴലിക്കാറ്റ് മുന്നറിയിപ്പ് വിഭാഗവും ജപ്പാന്‍ കാലാവസ്ഥാ വിഭാഗവും ചേര്‍ന്നാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

Read Also: ഇന്ത്യ-പാക് മത്സരത്തിൽ പാകിസ്ഥാന് പിന്തുണ: ചിത്രങ്ങൾ പ്രചരിച്ചതോടെ നാട്ടിലെത്താനാകാതെ യു.പി സ്വദേശി

ഇപ്പോള്‍ ജപ്പാനിലെ ഒക്കിനാവയില്‍നിന്ന് 230 കിലോമീറ്റര്‍ അകലെയുള്ള കാറ്റ്, തെക്കുപടിഞ്ഞാറ് ഭാഗത്ത് റുക്യു ദ്വീപിന് സമീപത്തേക്ക് മണിക്കൂറില്‍ 22 കിലോമീറ്റര്‍ വേഗത്തിലാണ് പ്രാദേശിക സമയം രാവിലെ പത്തിന് നീങ്ങിയത്. 200-300 മില്ലീമീറ്റര്‍ മഴയാണ് ഇവിടെ പ്രതീക്ഷിക്കുന്നത്. റുക്യുവില്‍ പ്രളയമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

അതേസമയം, അറ്റ്‌ലാന്റിക് സമുദ്രത്തില്‍ സ്ഥിതി വളരെ ശാന്തമാണ്. 25 വര്‍ഷത്തിനുശേഷമാണ് അറ്റ്‌ലാന്റിക് സമുദ്രത്തില്‍ ഓഗസ്റ്റില്‍ കൊടുങ്കാറ്റ് ഇല്ലാത്ത സ്ഥിതിയുണ്ടാകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button