News

ഗ്രാമതലത്തില്‍ 2 ലക്ഷം പുതിയ ക്ഷീര സഹകരണ സംഘങ്ങള്‍ സ്ഥാപിക്കാന്‍ കേന്ദ്രം സഹായിക്കും:കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡല്‍ഹി : സാമ്പത്തിക മേഖലയില്‍ ഇന്ത്യ അതിവേഗതയില്‍ മുന്നേറുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി മാറുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ സഹകരണ മേഖലയും നിര്‍ണായക പങ്ക് വഹിക്കും. 2024 നകം ഗ്രാമതലത്തില്‍ 2 ലക്ഷം പുതിയ ക്ഷീര സഹകരണ സംഘങ്ങള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Read Also: മുത്തങ്ങയില്‍ കര്‍ണാടക മദ്യവും കഞ്ചാവുമായി രണ്ട് പേര്‍ അറസ്റ്റില്‍

ആധുനിക സാങ്കേതിക വിദ്യകള്‍ ക്ഷീര വ്യവസായത്തില്‍ ഉള്‍പ്പെടുത്താന്‍ അദ്ദേഹം ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ വ്യവസായം നശിച്ചുപോകും. രാജ്യത്തെ ദരിദ്രജനങ്ങള്‍ക്ക് വിതരണം ചെയ്യുന്നതിനും പാല്‍ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കണം. പാല്‍ സംസ്‌കരണത്തിന് ഉപയോഗിക്കുന്ന യന്ത്രസാമഗ്രികളുടെ നിര്‍മ്മാണത്തില്‍ സ്വയംപര്യാപ്തത കൈവരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2014ല്‍ ലോകത്തിലെ 11-ാമത്തെ വലിയ സമ്പദ് വ്യവസ്ഥയായിരുന്നു ഇന്ത്യ. ഇപ്പോള്‍ അത് അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി മാറിയിരിക്കുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ സര്‍ക്കാര്‍ അത് മൂന്നാം സ്ഥാനത്ത് എത്തിക്കുമെന്ന് തനിക്ക് പൂര്‍ണ്ണ വിശ്വാസം ഉണ്ട്. സ്ത്രീ ശാക്തീകരണത്തിലും പോഷകാഹാരക്കുറവിനെതിരെ പോരാടുന്നതിലും ക്ഷീര സഹകരണ സംഘങ്ങള്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.

ഗ്രാമീണ വികസനത്തില്‍ സഹകരണ മേഖലയും ക്ഷീര സഹകരണ സംഘങ്ങളും വളരെയധികം പ്രവര്‍ത്തിച്ചിട്ടുണ്ട്. ജൈവകൃഷിയും കയറ്റുമതിയും പ്രോത്സാഹിപ്പിക്കുന്നതിനായി മൂന്ന് മള്‍ട്ടി കോ-ഓപ്പറേറ്റീവ് സൊസൈറ്റികളും. ജൈവ ഉല്‍പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഈ മാസം അവസാനത്തോടെ അമുല്‍ കയറ്റുമതി കേന്ദ്രവും സ്ഥാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 48 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഉച്ചകോടി സംഘടിപ്പിക്കുന്നതെന്നും അദ്ദഹം കൂട്ടിച്ചേര്‍ത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button