ThiruvananthapuramKeralaNattuvarthaLatest NewsNews

ഒന്‍പത് വയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കി : 57-കാരന് 34 വര്‍ഷം കഠിനതടവും പിഴയും

34 വര്‍ഷം കഠിനതടവും 70,000 രൂപ പിഴയും ആണ് കോടതി ശിക്ഷ വിധിച്ചത്

തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങലില്‍ ഒന്‍പത് വയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തില്‍ 57-കാരന് ശിക്ഷ വിധിച്ച് കോടതി. 34 വര്‍ഷം കഠിനതടവും 70,000 രൂപ പിഴയും ആണ് കോടതി ശിക്ഷ വിധിച്ചത്. വെയിലൂര്‍, മുണ്ടക്കല്‍ ലാലി ഭവനില്‍ സതീശനെയാണ് ആറ്റിങ്ങല്‍ അതിവേഗകോടതി (പോക്സോ) ജഡ്ജ് ടി. പി. പ്രഭാഷ് ലാല്‍ ശിക്ഷിച്ചത്.

2012 നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. മാതാപിതാക്കള്‍ക്കൊപ്പം താമസിക്കവെ കുട്ടിയെ വീട്ടില്‍ വെച്ചായിരുന്നു പ്രതി പീഡിപ്പിച്ചത്. കുട്ടിയുടെ പിതാവിനൊപ്പം മദ്യപിച്ച ശേഷം സഹോദരനെ മിഠായി വാങ്ങാന്‍ അയക്കുകയായിരുന്നു. ശേഷം കുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കുകയായിരുന്നെന്നാണ് കേസ്. ബഹളം കേട്ട് പിതാവ് എഴുന്നേറ്റപ്പോള്‍ പ്രതി ഓടി രക്ഷപ്പെട്ടുവെന്നും പ്രോസിക്യൂഷന്‍ കുറ്റപത്രത്തില്‍ പറയുന്നു.

Read Also : 80 കോടി രൂപയുടെ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് വെട്ടിപ്പ്: പ്രതിയെ അറസ്റ്റ് ചെയ്ത് ജിഎസ്ടി വകുപ്പ്

വീട്ടില്‍ അതിക്രമിച്ചു കയറിയ കുറ്റത്തിന് ഏഴ് വര്‍ഷം കഠിനതടവും പതിനായിരം രൂപ പിഴയും, പിഴ തുക കെട്ടിവെക്കാത്ത സാഹചര്യത്തില്‍ മൂന്ന് മാസം കഠിനതടവ്, ബലാത്സംഘ ശ്രമത്തിന് ഏഴ് വര്‍ഷം കഠിനതടവും പതിനായിരം രൂപ പിഴയും, പിഴതുക കെട്ടിവെക്കാത്ത സാഹചര്യത്തില്‍ മൂന്ന് മാസം കഠിനതടവ്, പന്ത്രണ്ട് വയസ്സില്‍ താഴെയുള്ള കുട്ടിയെ ലൈംഗികപീഡനത്തിന് വിധേയനാക്കിയെന്ന കുറ്റത്തിനു പത്തുവര്‍ഷം കഠിനതടവും ഇരുപത്തി അയ്യായിരം രൂപ പിഴയും, പിഴതുക കെട്ടിവെക്കാത്ത സാഹചര്യത്തില്‍ ആറ് മാസം കഠിനതടവ്, കുട്ടിയെ ആവര്‍ത്തിച്ച്‌ ലൈംഗിക അതിക്രമത്തിന് വിധേയയാക്കി എന്ന കുറ്റത്തിന് പത്തുവര്‍ഷം കഠിനതടവും ഇരുപത്തി അയ്യായിരം രൂപ പിഴയും, പിഴതുക കെട്ടിവെക്കാത്ത സാഹചര്യത്തില്‍ ആറ് മാസം കഠിനതടവും എന്നിങ്ങനെയാണ് കോടതി വിധിച്ചത്.

പിഴത്തുക കെട്ടിവെക്കുന്ന സാഹചര്യത്തില്‍ ഇരുപതിനായിരം രൂപ അതിക്രമത്തിന് ഇരയായ കുട്ടിക്ക് നല്‍കണണമെന്നും ഉത്തരവില്‍ പറയുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വക്കേറ്റ് എം. മുഹസിനാണ് ഹാജരായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button