KeralaLatest NewsNews

പിതൃത്വത്തെക്കുറിച്ച് പറയാതെ കരാർ, നൽകിയത് 80 ലക്ഷം: ബിനോയ് കോടിയേരിക്കെതിരായ പീഡനക്കേസ് ഒത്തുതീർപ്പിലാകുമ്പോൾ

മുംബൈ: ബിനോയ് കോടിയേരിക്കെതിരായ ബലാത്സംഗക്കേസ് അവസാനിപ്പിച്ചു. ബിനോയിക്കെതിരെ ബീഹാർ സ്വദേശിയായ യുവതി നൽകിയ ബലാത്സംഗ കേസ് ആണ് ബോംബെ ഹൈക്കോടതിയിൽ ഒത്തുതീർപ്പായത്. യുവതിക്ക് 80 ലക്ഷം രൂപ നൽകിയാണ് ബിനോയ് കേസ് ഒത്തുതീർപ്പിലാക്കിയത്. ഇരുവരും നൽകിയ ഒത്തുതീർപ്പുവ്യവസ്ഥ ഹൈക്കോടതി അംഗീകരിച്ചതോടെയാണ് കേസിന് അവസാനമായത്.

കുട്ടിയുടെ ജീവിതച്ചെലവിനും പഠനത്തിനുമായി ബിനോയ് യുവതിക്ക് 80 ലക്ഷം രൂപ കൈമാറിയെന്ന് ഒത്തുതീർപ്പ് കരാറിനെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിലധികം തുക കൊടുത്തെന്നു സൂചനയുണ്ടെന്ന് മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്തു. കുട്ടിയുടെ അച്ഛൻ ആരെന്ന് കണ്ടെത്താൻ നടത്തിയ ഡിഎൻഎ പരിശോധനാ ഫലം പുറത്ത് വരും മുൻപെയാണ് കേസ് ഒത്ത് തീർപ്പിലാവുന്നത്. നിയമപടികൾ നടപടികൾ മതിയാക്കാൻ ഇരുകൂട്ടരും സന്നദ്ധരാവുകയായിരുന്നു.

കേസ് അവസാനിപ്പിക്കാൻ ഇരുകൂട്ടരും നേരത്തെ തന്നെ തയ്യാറായിരുന്നു. എന്നാൽ, വ്യവസ്ഥകളിലുള്ള തർക്കമാണ് കാര്യങ്ങൾ ഇത്രകാലം നീട്ടിയത്. പണം നൽകിയെങ്കിലും, കുഞ്ഞിന്‍റെ പിതൃത്വത്തെ കുറിച്ച് കരാറിൽ ഒന്നും പറയുന്നില്ല. എല്ലാ കേസുകളും പിൻവലിച്ചതായി യുവതി അറിയിച്ചിട്ടുണ്ട്.

2019ലാണ് ബീഹാർ സ്വദേശിനിയായ യുവതി ബിനോയ് കോടിയേരിക്കെതിരെ പരാതിയുമായി രംഗത്ത് വന്നത്. പരാതി വ്യാജമാണെന്നും എഫ്ഐആർ റദ്ദാക്കണമെന്നുമായിരുന്നു അന്ന് ബിനോയ് ഹൈക്കോടതിയെ അറിയിച്ചത്. എന്നാൽ, ഡിഎൻഎ പരിശോധന നടത്താൻ ഹൈക്കോടതി ആവശ്യപ്പെട്ടു. രണ്ട് വർഷത്തിലേറെയായി പരിശോധനാ ഫലം സീൽ ചെയ്ത കവറിൽ ഹൈക്കോടതിയിൽ കിടപ്പുണ്ട്. ഇത് തുറന്ന് പരിശോധിക്കണമെന്ന ആവശ്യവുമായി ഈ വർഷം ആദ്യം യുവതി കോടതിയെ സമീപിച്ചു. തുടർന്നാണ് ഒത്ത് തീർപ്പിലേക്ക് കാര്യങ്ങൾ വേഗം നീങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button