Latest NewsNewsIndiaCrime

പതിനാറുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത് പീഡന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു: പ്രതികൾ ഒളിവിൽ

ജയ്പുര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ എട്ടു പേര്‍ ചേര്‍ന്ന് കൂട്ട ബലാത്സംഗത്തിന് ഇരയാക്കി. രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയില്‍ നടന്ന സംഭവത്തിൽ, പീഡന ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഘം അത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയില്‍നിന്ന് 50,000 രൂപയോളം തട്ടിയെടുക്കുകയും ചെയ്തു.

അലവാര്‍ ജില്ലയില്‍ കിഷന്‍ഗഡ് ബാസ് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പതിനാറുകാരിയാണ് പീഡനത്തിന് ഇരയായത്. സ്വകാര്യ ചിത്രങ്ങള്‍ കൈവശമുണ്ടെന്നും പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തി, പ്രതികൾ തുടർച്ചയായി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ സഹോദരന്‍ ബുധനാഴ്ച പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

‘അയാൾക്ക് എന്നും രാത്രി വേണം മിസ്സേ, അതും നാലും അഞ്ചു പ്രാവശ്യം ഒക്കെ’:സുപ്രീം കോടതി വിധിയെ ട്രോളുന്നവർ അറിയാൻ,കുറിപ്പ്

സ്വകാര്യ ചിത്രങ്ങള്‍ കൈവശമുണ്ടെന്ന് പറഞ്ഞ് സഹില്‍ എന്നയാള്‍ 2021 ഡിസംബര്‍ 31ന് പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ചു. പറയുന്ന സ്ഥലത്ത് ചെല്ലണമെന്നും ഇല്ലെങ്കില്‍ സ്വകാര്യ ചിത്രങ്ങള്‍ പരസ്യമാക്കുമെന്നും ഭീഷണിപ്പെടുത്തി. സ്ഥലത്തെത്തിയ പെണ്‍കുട്ടിയെ എട്ടുപേര്‍ ചേര്‍ന്ന് പൂര്‍ണ നഗ്നയാക്കി ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയുമായിരുന്നു.

തുടര്‍ന്ന് ഈ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയില്‍ നിന്ന് പലപ്പോഴായി 50,000 രൂപയോളം തട്ടിയെടുത്തു. സംഘത്തിലുണ്ടായിരുന്നവര്‍ മാറി മാറി പലപ്പോഴായി പെണ്‍കുട്ടിയെ പീഡിപ്പിച്ചു. പിന്നീട്, പ്രതികള്‍ ആവശ്യപ്പെട്ട പണം പെണ്‍കുട്ടിക്കു നല്‍കാന്‍ സാധിക്കാതെ വന്നതോടെ പീഡന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലെ ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു.

സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായും ഒളിവില്‍ പോയ പ്രതികളെ പിടികൂടാനായി പ്രത്യേക സംഘത്തെ നിയോഗിച്ചതായും പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button