Latest NewsNewsIndia

‘താജ്മഹൽ നിർമ്മിച്ചത് ഷാജഹാൻ ആണെന്നതിന് ശാസ്ത്രീയ തെളിവുകളില്ല’: താജ്മഹലിന്റെ യഥാർത്ഥ ചരിത്രം തേടി സുപ്രീംകോടതിയിൽ ഹർജി

ന്യൂഡൽഹി: താജ്മഹലിന്റെ യഥാർത്ഥ ചരിത്രം പഠിക്കാൻ വസ്തുതാന്വേഷണ സമിതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. താജ്മഹൽ നിർമ്മിച്ചത് ഷാജഹാൻ ആണെന്നതിന് ശാസ്ത്രീയ തെളിവുകൾ ഇല്ലെന്നും, താജ്മഹലിന്റെ യഥാര്‍ത്ഥ ചരിത്രം പുറത്ത് കൊണ്ടുവരണമെന്നുമാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്. ഡോ. രജനീഷ് സിങ്ങാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്.

മുഗള്‍ ചക്രവര്‍ത്തിയായ ഷാജഹാന്‍റെ ഭാര്യ മുംതാസിനായി 1631 മുതല്‍ 22 വര്‍ഷമെടുത്ത് പണികഴിപ്പിച്ചതാണ് താജ്മഹലെന്നാണ് പറയുന്നതെങ്കിലും ശാസ്ത്രീയ തെളിവില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. മെയ് 12 ലെ അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവിനെതിരെയാണ് ഹർജിക്കാരൻ സുപ്രീം കോടതിയെ സമീപിച്ചത്. താജ്മഹല്‍ നിര്‍മ്മിച്ചത് ഷാജഹാനാണെന്നതിന് പ്രാഥമിക സ്രോതസ്സുകളൊന്നും ലഭ്യമല്ലെന്ന് എൻസിഇആർടി ഒരു വിവരാവകാശ ചോദ്യത്തിൽ മറുപടി നൽകിയതായി അദ്ദേഹം ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. അഭിഭാഷകനായ സമീർ ശ്രീവാസ്തവ മുഖേനയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.

കോടതിയില്‍ തീര്‍പ്പാക്കേണ്ട വിഷയമല്ലെന്നു കാണിച്ച് അലഹബാദ് ഹൈക്കോടതി നേരത്തെ ഹര്‍ജി തള്ളിയിരുന്നു. ലോക പൈതൃക സ്ഥലമായ താജ്മഹലിന്റെ ചരിത്രം കൃത്യമായി പറയാന്‍ കഴിയുന്നില്ല. താജ്മഹലിന്റെ ‘യഥാർത്ഥ ചരിത്രം’ പഠിക്കാൻ വസ്തുതാന്വേഷണ സമിതിയെ നിയോഗിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ഹർജിക്കാരൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിൽ മറ്റൊരു വിവരാവകാശ നിയമപ്രകാരം നൽകിയെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ല.

താജ്മഹലിലെ സീൽ ചെയ്ത 22 മുറികൾ പഠനത്തിനും പരിശോധനയ്ക്കുമായി തുറക്കാൻ നിർദേശിക്കണമെന്നും ഹർജിക്കാരൻ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. മുഗൾ ആക്രമണകാരികൾ നിർമ്മിച്ച സ്മാരകങ്ങളെ പുരാതനവും ചരിത്രപരവുമായ സ്മാരകത്തിന് കീഴിൽ ചരിത്ര സ്മാരകങ്ങളായി പ്രഖ്യാപിക്കുന്നതിനെതിരെയും അദ്ദേഹം ശബ്ദമുയർത്തിയിരുന്നു. ലോക പൈതൃക സ്ഥലമായ താജ്മഹലിന്റെ ചരിത്രം കൃത്യമായി പറയാൻ എഎസ്‌ഐയ്ക്ക് കഴിയില്ലെന്ന് ഹർജിക്കാരൻ ആരോപിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button