KeralaLatest NewsNews

കിളിമാനൂരില്‍ മുന്‍ സൈനികന്‍ ഗൃഹനാഥനെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊന്നതിന് പിന്നില്‍ മകന്‍ മരിച്ചതിന്റെ പക

തിരുവനന്തപുരം: സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസി തീ കൊളുത്തിയ ഗൃഹനാഥന്‍ മരിച്ചു. മുടപുരം സ്വദേശി പ്രഭാകരപിള്ളയാണ് മരിച്ചത്. തിരുവനന്തപുരം കിളിമാനൂരിലാണ് സംഭവം. ഭാര്യ വിമല കുമാരിയും ഗുരുതരാവസ്ഥയിലാണ്. അയല്‍വാസിയായ ശശിയാണ് ദമ്പതികളെ പെട്രോളൊഴിച്ച് തീ കൊളുത്തിയത്. പെട്രോള്‍ ഒഴിച്ച പനപ്പാംകുന്ന് സ്വദേശി ശശിക്കും സാരമായി പൊള്ളലേറ്റു. സാമ്പത്തിക തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. മടവൂര്‍ കൊച്ചാലംമൂടിലുള്ള പ്രഭാകരപിള്ളയുടെ വീട്ടിലേക്ക് ശശി ഒരു ക്യാനില്‍ പെട്രോളുമായി എത്തുകയായിരുന്നു. ഇയാളും വീട്ടുകാരും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടാകുകയും കൈയില്‍ കരുതിയ പെട്രോള്‍ ദമ്പതികളുടെ മേലേക്ക് ഒഴിക്കുകയും തീ കൊളുത്തുകയുമായിരുന്നെന്ന് അയല്‍വാസികള്‍ പറയുന്നു. മൂവര്‍ക്കും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.

ശശിധരന്‍ നായരുടെ മകനെ വിദേശത്ത് കൊണ്ടുപോയതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നു. പ്രഭാകര കുറുപ്പാണ് 29 വര്‍ഷം മുമ്പ് ശശിധരന്‍ നായരുടെ മകനെ ബഹ്‌റൈനില്‍ കൊണ്ടുപോയത്. എന്നാല്‍ മകന്‍ അവിടെ വച്ച് ആത്മഹത്യ ചെയ്തു. ഇതിനെതിരെ ശശിധരന്‍ നായര്‍ നല്‍കിയ കേസില്‍ പ്രഭാകര കുറുപ്പിനെ ഇന്നലെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ശശിധരന്‍ നായര്‍ പ്രഭാകര കുറുപ്പിന്റെ വീട്ടില്‍ എത്തുകയും പെട്രോളൊഴിച്ച് കത്തിക്കുകയും ചെയ്തത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button