PalakkadKeralaNattuvarthaLatest NewsNews

‘ബസ് അമിത വേഗതയിലാണെന്ന് രണ്ട് തവണ ഉടമയുടെ ഫോണിലേക്ക് സന്ദേശമെത്തി, കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി’

പാലക്കാട്: വടക്കഞ്ചേരിയില്‍ ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് വ്യക്തമാക്കി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എസ് ശ്രീജിത്ത്.

അപകടമുണ്ടാക്കിയ സ്വകാര്യ ബസ് അമിത വേഗത്തിലായിരുന്നുവെന്നും അപകടത്തിന് തൊട്ടുമുമ്പ് ബസ് അമിത വേഗതയിലാണെന്ന് ചൂണ്ടിക്കാട്ടി ബസുടമയുടെ മൊബൈല്‍ ഫോണിലേക്ക് രണ്ട് തവണ സന്ദേശം എത്തിയിരുന്നു എന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പറഞ്ഞു.

പാവപ്പെട്ടവന്റെ നെഞ്ചത്ത് കയറാൻ ചങ്കൂറ്റമുള്ള MVD ഈ കാലൻ ബസ്സ്‌ നിരത്തിലിറങ്ങാതിരിക്കാൻ എന്ത് ചെയ്തു? അഞ്ജു പാർവതി

വേഗം കൂട്ടാനായി വാഹനത്തിലെ സ്പീഡ് ഗവേര്‍ണര്‍ സംവിധാനത്തില്‍ മാറ്റം വരുത്തിയെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും അപകടമുണ്ടാകുമ്പോള്‍ ബസ് 97 കിലോമീറ്റര്‍ വേഗതയിലായിരുന്നു എന്നും എസ് ശ്രീജിത്ത് പറഞ്ഞു.

കാത്തിരുന്ന ഫീച്ചറുമായി ട്വിറ്റർ എത്തി, ഇനി ഈ സേവനങ്ങൾ ഒറ്റ ട്വീറ്റിൽ ലഭിക്കും

ഈ വാഹനത്തിലെ സ്പീഡ് ഗവേര്‍ണര്‍ സംവിധാനത്തില്‍ പരമാവധി 80 കിലോമീറ്റര്‍ വേഗമാണ് കമ്പനി നിശ്ചയിച്ചിരുന്നതെന്നും എന്നാല്‍, 100 കിലോമീറ്റര്‍ വരെ വേഗത്തില്‍ പോകാവുന്ന വിധത്തില്‍ അതില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു.

വടക്കഞ്ചേരിയിൽ ടൂറിസ്റ്റ് ബസും കെഎസ്ആർടിസിയും കൂട്ടിയിടിച്ചാണ് അപകടം നടന്നത്. അപകടത്തിൽ അഞ്ചു വിദ്യാർത്ഥികളും ഒരു അധ്യാപകനും മൂന്ന് കെഎസ്ആർടിസി യാത്രക്കാരും മരണപ്പെട്ടു. മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതൻ സ്‌കൂളിൽ നിന്ന് ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്.

 

shortlink

Related Articles

Post Your Comments


Back to top button