PalakkadKeralaNattuvarthaLatest NewsNews

നിയന്ത്രണം വിട്ട കാറിടിച്ച് സ്കൂട്ടർ യാത്രക്കാരന് ഗുരുതര പരിക്ക്

കറുകപുത്തൂർ പെരിങ്ങന്നൂർ സ്വദേശി മൂലയിൽ വീട്ടിൽ അബുവിനാണ് (64) പരിക്കേറ്റത്

കൂറ്റനാട്: നിയന്ത്രണം വിട്ട കാറിടിച്ച് സ്കൂട്ടർ യാത്രക്കാരന് ഗുരുതര പരിക്കേറ്റു. കറുകപുത്തൂർ പെരിങ്ങന്നൂർ സ്വദേശി മൂലയിൽ വീട്ടിൽ അബുവിനാണ് (64) പരിക്കേറ്റത്.

പെരുമ്പിലാവ് – നിലമ്പൂർ സംസ്ഥാന പാത തൃശൂർ, പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ചാലിശ്ശേരി തണത്ര പാലത്തിൽ ചൊവ്വാഴ്ച രാവിലെ 11ഓടെയാണ് അപകടം നടന്നത്. ചാലിശ്ശേരി തണത്ര പാലത്തിൽ കുന്നംകുളത്തു നിന്ന് കൂറ്റനാട് ഭാഗത്തേക്ക് വരുന്ന ഇരുചക്ര വാഹനവും ചാലിശ്ശേരിയിൽനിന്ന് പെരുമ്പിലാവിലേക്ക് പോയ കാറുമാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ യാത്രക്കാരൻ കാറിലിടിച്ച് പാലത്തിന്റെ കൈവരിയുടെ പുറത്തേക്ക് വീണ് പാവറട്ടി ശുദ്ധജല വിതരണ പൈപ്പിന്റെ മുകളിൽ തങ്ങിനിന്നു.

Read Also : 37 വയസ് വ്യത്യാസം ഒരു തടസമായിരുന്നില്ല, 19 കാരന് അയൽക്കാരിയായ മുത്തശ്ശിയോട് പ്രണയം: കാത്തിരിപ്പിനൊടുവിൽ വിവാഹം

തോട്ടിലേക്ക് വീഴാതിരുന്നതിനാൽ വൻ അപകടം ആണ് ഒഴിവായത്. പരിക്കേറ്റയാളെ നാട്ടുകാർ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.

നിയന്ത്രണംവിട്ട കാർ തൃത്താല പരുതൂർ സ്വദേശിയുടേതാണ്. മേഖലയിൽ വാഹന ഗതാഗതം തടസ്സപ്പെട്ടു. ചാലിശ്ശേരി, കുന്നംകുളം പൊലീസ് സ്ഥലത്തെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button