Latest NewsNewsIndia

യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായിട്ടില്ല, ബലാത്സംഗം ചെയ്തുവെന്നത് വ്യാജ പരാതി: യുവതിയുടെ നുണക്കഥ പൊളിച്ച് യുപി പോലീസ്

ബലാത്സംഗം നടന്നുവെന്ന് യുവതി പറയുന്ന സമയത്ത് ഇവര്‍ സുഹൃത്തുക്കളോടൊപ്പം സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു

ലക്നൗ: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ യുവതി അതിക്രൂരമായ കൂട്ട ബലാത്സംഗത്തിനിരയായെന്ന പരാതി വ്യാജമെന്ന് പോലീസ്. യുവതിയുടെ വ്യാജ ബലാത്സംഗ കഥ പോലീസ് പൊളിച്ചു. വസ്തു സംബന്ധിച്ച തര്‍ക്കമാണ് വ്യാജ പരാതി ഉന്നയിക്കുന്നതിലേക്ക് യുവതിയെ നയിച്ചതെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്.

Read Also: നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വര്‍ണ്ണവേട്ട: 44 ലക്ഷം രൂപയുടെ സ്വർണ്ണവുമായി മലപ്പുറം സ്വദേശി പിടിയില്‍ 

അഞ്ച് പേര്‍ ചേര്‍ന്ന് തന്നെ തട്ടിക്കൊണ്ടുപോയെന്നും കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയെന്നും, ഇരുമ്പ് ദണ്ഡ് സ്വകാര്യ ഭാഗങ്ങളില്‍ കുത്തിയിറക്കിയെന്നുമായിരുന്നു യുവതി അഞ്ചംഗ സംഘത്തിനെതിരെ പരാതി നല്‍കിയത്. യുവതി ബലാത്സംഗത്തിനിരയായെന്ന് അവകാശപ്പെടുന്ന ദിവസങ്ങളില്‍ അവരുടെ രണ്ട് സുഹൃത്തുക്കളോടൊപ്പം സുരക്ഷിതയായി യുവതി കഴിയുകയായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തിയത്. രണ്ട് ദിവസമാണ് ഇത്തരത്തില്‍ യുവതി സുഹൃത്തുക്കളോടൊപ്പം കഴിഞ്ഞത്. യുപി റീജ്യന്‍ പോലീസ് പ്രവീണ്‍ കുമാറാണ് ഇക്കാര്യം മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയത്.

ഗാസിയാബാദില്‍ സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്ത് മടങ്ങിവരവെ ഡല്‍ഹിയിലേക്ക് പോകാന്‍ ബസ് കാത്തുനില്‍ക്കുമ്പോഴാണ് അഞ്ചംഗ സംഘമെത്തി തന്നെ തട്ടിക്കൊണ്ടുപോയതെന്നായിരുന്നു യുവതിയുടെ അവകാശ വാദം. സഹോദരനാണ് തന്നെ ബസ് സ്റ്റോപ്പില്‍ ഇറക്കിയതെന്നും അദ്ദേഹം പോയതിന് ശേഷം കാറിലെത്തിയ സംഘമാണ് തന്നെ ആക്രമിച്ചതെന്നും യുവതി ആരോപിച്ചിരുന്നു.

തുടര്‍ന്ന് ഗാസിയാബാദില്‍ ഡല്‍ഹി സ്വദേശിനിയെ ചാക്കില്‍ കെട്ടിയ നിലയില്‍ പരിക്കുകളോടെ കണ്ടെത്തിയെന്ന വാര്‍ത്ത ഡല്‍ഹി വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ സ്വാതി മാലിവാള്‍ ട്വീറ്റ് ചെയ്യുകയും ദേശീയ മാദ്ധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയാകുകയും ചെയ്തു. 36കാരിയെ ജൂട്ട് ബാഗിനുള്ളില്‍ കൈകാലുകള്‍ ബന്ധിച്ച നിലയില്‍ കണ്ടെത്തിയെന്നും യുവതിയുടെ സ്വകാര്യ ഭാഗങ്ങളില്‍ ഇരുമ്പ് വടി കയറ്റിയിരുന്നു എന്നുമായിരുന്നു വാര്‍ത്തകള്‍ വന്നത്. സംഭവത്തിന് പിന്നാലെ അഞ്ച് പേര്‍ക്കെതിരെ കേസെടുക്കുകയും അതില്‍ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. അപ്പോഴും വസ്തു തര്‍ക്കം കേസില്‍ പരാമര്‍ശിച്ചിരുന്നു.

എന്നാല്‍ ഡല്‍ഹിയിലെ ജിടിബി ആശുപത്രിയില്‍ നടന്ന പരിശോധനയില്‍ യുവതിയുടെ ശരീരത്തിനകത്ത് പരിക്കുകളുണ്ടെന്ന വാദം തെറ്റാണെന്ന് തെളിഞ്ഞു. തുടര്‍ന്ന് യുവതിയുടെയും സുഹൃത്തുക്കളുടെയും മൊബൈല്‍ സിഗ്‌നല്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് സംഭവത്തിന്റെ ചുരുളഴിച്ചത്. യുവതി വെളിപ്പെടുത്തിയ കഥകള്‍ എല്ലാം കെട്ടിച്ചമച്ചതാണെന്ന് പോലീസ് കണ്ടെത്തി.

ബുധനാഴ്ച യുവതിയെ കണ്ടെത്തിയതിന് പിന്നാലെ ഗാസിയാബാദിലെ സര്‍ക്കാര്‍ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചത്. അതിന് ശേഷം മീററ്റിലെ ആശുപത്രിയിലേക്കും മാറ്റി. ഇരുസ്ഥലത്തും ശരിയായ വിധത്തിലുള്ള വൈദ്യപരിശോധന നടത്തുന്നതിന് യുവതി വിസ്സമ്മതിച്ചിരുന്നു.

ബലാത്സംഗക്കേസിന് കൂടുതല്‍ പ്രചാരം ലഭിക്കാന്‍ ഒരാളെ ഏല്‍പ്പിച്ചതായും ഇയാള്‍ക്ക് പേടിഎം വഴി പണം അയച്ചുനല്‍കിയതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. യുവതിയുടെ സുഹൃത്തുക്കളില്‍ ഒരാളാണ് ഇത് ചെയ്തത്. ബലാത്സംഗം നടന്നുവെന്ന് യുവതി പറയുന്ന സമയത്ത് ഇവര്‍ സുഹൃത്തുക്കളോടൊപ്പം സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button