Latest NewsNewsIndia

14കാരിയെ അദ്ധ്യാപകനും വിദ്യാര്‍ത്ഥികളും കൂട്ടബലാത്സംഗത്തിനിരയാക്കി: മന:സാക്ഷിയെ നടുക്കി സംഭവം

14 കാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി വിദ്യാര്‍ത്ഥികള്‍, രക്ഷിക്കാനെന്ന വ്യാജേന സംഭവ സ്ഥലത്ത് എത്തിയ അദ്ധ്യാപകനും പെണ്‍കുട്ടിയെ പീഡിപ്പിച്ചു

പാട്ന: അദ്ധ്യാപകനും വിദ്യാര്‍ത്ഥികളും 14കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. നാല് ആണ്‍കുട്ടികള്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. ബിഹാറിലെ കയ്മുര്‍ ജില്ലയിലാണ് എട്ടാം ക്ലാസ്സുകാരി ക്രൂരപീഡനത്തിനിരയായത്. സംഭവത്തില്‍ പ്രധാനാദ്ധ്യാപകന്‍ സുനില്‍ കുമാറിനെയും നാലംഗ സംഘത്തില്‍ ഉള്‍പ്പെട്ട പ്രായപൂര്‍ത്തിയാകാത്ത ഒരാളെയും പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസമാണ് എട്ടാം ക്ലാസ്സുകാരിയ്ക്ക് ദുരവസ്ഥയുണ്ടായത്. വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ പെണ്‍കുട്ടിയെ സഹപാഠികളായ രണ്ടുപേര്‍ ഉള്‍പ്പെടെയുള്ള നാലംഗ സംഘം തട്ടിക്കൊണ്ടുപോകുകയായിരുന്നു. വിജനമായ സ്ഥലത്തെത്തിച്ച പെണ്‍കുട്ടിയെ നാല് ആണ്‍കുട്ടികളും ബലാത്സംഗം ചെയ്യുകയായിരുന്നു. ഒരാള്‍ വായ പൊത്തിപ്പിടിക്കുകയും മറ്റുള്ളവര്‍ മാറി മാറി പീഡനത്തിനിരയാക്കുകയുമായിരുന്നുവെന്ന് പെണ്‍കുട്ടി പറഞ്ഞു.

ഇതിനിടയിലാണ് അദ്ധ്യാപകനായ സുനില്‍ സിംഗ് സംഭവസ്ഥലത്തെത്തിയത്. ഇയാളെ കണ്ടതോടെ നാലംഗ സംഘം ഓടിരക്ഷപ്പെടുകയായിരുന്നു. അദ്ധ്യാപകനും പെണ്‍കുട്ടിയെ പീഡിപ്പിച്ചു. പീഡനത്തിനിരയാക്കിയതിന് പിന്നാലെ ഇയാള്‍ തന്നെയാണ് പെണ്‍കുട്ടിയെ വീട്ടിലെത്തിച്ചത്. നാലു പേര്‍ ചേര്‍ന്ന് കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയെന്നും താനാണ് കുട്ടിയെ രക്ഷിച്ചതെന്നുമാണ് അദ്ധ്യാപകന്‍ വീട്ടുകാരോട് പറഞ്ഞത്.

എന്നാല്‍, സുനില്‍ സിംഗ് വീട്ടില്‍ നിന്ന് മടങ്ങിയതിന് പിന്നാലെ പെണ്‍കുട്ടി സംഭവങ്ങള്‍ വീട്ടുകാരോട് വെളിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ മാതാപിതാക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പോലീസില്‍ പരാതിപ്പെടുകയും ചെയ്തു. പെണ്‍കുട്ടിയുടെ വൈദ്യ പരിശോധന പൂര്‍ത്തിയായതായി പോലീസ് അറിയിച്ചു. സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തതായും പോലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button